അമരാവതി: വിമാനയാത്രയ്‌ക്കിടെ ശാരീരികാസ്വാസ്ഥ്യം മൂലം വിഷമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്റെ ജീവൻ ഗവർണർ രക്ഷിച്ചു. ഡൽഹിയിൽ നിന്നും ഹൈദരാബാദിലേക്കുളള ഇൻഡിഗോ വിമാനത്തിൽ യാത്രയ്‌ക്കിടെ ആന്ധ്രാ പ്രദേശ് കേഡറിലെ കൃപാനാഥ് ത്രിപാഠി ഉജെല എന്ന അഡീഷണൽ ഡിജിപി(റോഡ്‌സേഫ്‌റ്റി)യ്‌ക്കാണ് സുഖമില്ലാതെയായത്. വിമാനത്തിലുണ്ടായിരുന്ന തെലങ്കാന ഗവർണറായ ഡോ.തമിഴിസൈ സൗന്ദരരാജൻ ഉടൻ തന്റെ സ്‌റ്റെതസ്‌കോപ്പുമായെത്തി ഉജെലയെ പരിശോധിച്ചു. വേണ്ട സഹായവും ചെയ്‌തു. ഇതോടെ ജീവൻ രക്ഷപ്പെട്ട ഉജെല വിമാനയാത്രയ്‌ക്ക് ശേഷം ഗവർണറുടെ ഇടപെടലിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. 'ഗവർണർ മാഡം എന്റെ ജീവൻ രക്ഷിച്ചു. ഒരു അമ്മയെപ്പോലെ അവർ എന്നെ സഹായിച്ചു. അല്ലെങ്കിൽ എനിക്ക് ആശുപത്രിയിൽ എത്താൻ കഴിയുമായിരുന്നില്ല.' ഉജെല പറഞ്ഞു.
1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ഉജെല. വെളളിയാഴ്‌ച അർദ്ധരാത്രിയോടെയാണ് സംഭവമുണ്ടായത്. ഹൃദ്രോഗ ബാധിതരെ രക്ഷിക്കാനുളള പ്രഥമ ശുശ്രൂഷയായ സിപിആർ ഇൻഡിഗോ വിമാന കമ്പനി ജീവനക്കാർ പരിശീലിക്കണമെന്ന നിർദ്ദേശവും ഗവർണർ മുന്നോട്ടുവച്ചു. നിലവിൽ ഡെങ്കിപനി സ്ഥിരീകരിച്ചതിനാൽ ആശുപത്രിയിൽ ചികിത്സയിലാണ് ഉജെല. തമിഴ്‌നാട്ടിലെ ബിജെപി അദ്ധ്യക്ഷയായിരിക്കെയാണ് തമിഴിസൈ സൗന്ദരരാജൻ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടത്.
Today I have onboarded with @DrTamilisaiGuv and she treated a patient who fell ill on Air on Delhi-Hyd bound flight. @IndiGo6E @TelanganaCMO @bandisanjay_bjp @BJP4India @TV9Telugu @V6News pic.twitter.com/WY6Q31Eptn
— Ravi Chander Naik Mudavath 🇮🇳 (@iammrcn) July 22, 2022
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |