തിരുവനന്തപുരം: സർവകലാശാലയിൽ സേവനം അവകാശമായി അംഗീകരിച്ച് സേവനാവകാശ നിയമം നടപ്പാക്കാൻ കേരള സർവകലാശാല സെനറ്റ് യോഗത്തിൽ തീരുമാനമായി.
ബിരുദ സർട്ടിഫിക്കറ്റ് 45 ദിവസത്തിനുള്ളിലും പ്രൊവിഷണൽ സർട്ടിഫിക്കറ്റ് 10 ദിവസത്തിനുള്ളിലും ലഭ്യമാക്കുന്ന നിയമത്തിന്റെ പരിധിയിൽ പരീക്ഷാവിഭാഗത്തിലെ 27 സേവനങ്ങളാണ് ഉൾപ്പെടുന്നത്. കുറഞ്ഞത് രണ്ട് ദിവസവും പരമാവധി 45 ദിവസവുമാണ് ഓരോ സേവനവും തീർപ്പാക്കാനുള്ള കാലപരിധി. ഡ്യൂപ്ലിക്കേറ്റ് ഹാൾ ടിക്കറ്റ് രണ്ടു ദിവസത്തിനുള്ളിൽ നൽകണം. പുനർമൂല്യനിർണയത്തിന് 60 ദിവസത്തെ സമയം. . അക്കാഡമിക് വിഭാഗത്തിലെ 16ഓളം സേവനങ്ങൾ നിയമ പരിധിയിൽ വരുന്നുണ്ട്. പി എച്ച്. ഡി. തീസിസ് സബ്മിഷൻ സർട്ടിഫിക്കറ്റ് 10 ദിവസത്തിനുള്ളിൽ നൽകണം. ഡിഗ്രി, പിജി പുനർപ്രവേശനത്തിന്റെ പരമാവധി സമയം 20 ദിവസമാണ്.
ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റത്തിലെ 18 സേവനങ്ങളാണ് നിയമപരിധിയിൽ വരുന്നത്. ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് 45 ദിവസത്തിനുള്ളിൽ നൽകണം. സർവകലാശാല പഠനവകുപ്പിലെ ആറ് സേവനങ്ങൾ നിയമപരധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സർവകലാശാല ലൈബ്രറിയിലെ എട്ടോളം സേവനങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. എല്ലാ മെമ്പർഷിപ്പുകളും അപേക്ഷ കിട്ടി അഞ്ച് ദിവസത്തിനുള്ളിൽ നൽകണം. സേവനാവകാശനിയമം ചുമതലയുള്ള ഉദ്യോഗസ്ഥർ നടപ്പാക്കാതിരുന്നാൽ പിഴയിടാക്കാനും വ്യവസ്ഥയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |