പത്തനംതിട്ട: ശബരിമല ശ്രീകോവിലിലെ ചോർച്ച പരിഹരിക്കാൻ ചില സാങ്കേതിക പ്രതിസന്ധികളുണ്ടെന്ന് ദേവസ്വം പ്രസിഡന്റ് അനന്ദഗോപൻ. ശ്രീകോവിലിന്റെ മേൽക്കൂരയുടെ ഒരു ഭാഗം പൊളിച്ചാൽ മാത്രമേ ചോർച്ചയുടെ വ്യാപ്തി അറിയാൻ കഴിയുകയുള്ളൂവെന്ന് ദേവസ്വം പ്രസിഡന്റ് പറഞ്ഞു.
തന്ത്രിയുടേയും സ്പെഷ്യൽ കമ്മീഷണറുടേയും സാന്നിദ്ധ്യം ഇതിനായി വേണമെന്നും 45 ദിവസത്തിനകം പരിഹാര പ്രക്രിയ പൂർത്തിയാക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ശബരിമല ശ്രീകോവിലിന്റെ സ്വർണം പതിച്ച ഭാഗത്താണ് ചോര്‍ച്ച ശ്രദ്ധയിൽപ്പെട്ടത്.
ചോർച്ചയുള്ള ഭാഗത്ത് കൂടി വെള്ളം ഒലിച്ചിറങ്ങുന്നുണ്ട്. ചോര്‍ച്ച വന്നതോട വെള്ളം കഴുക്കോലിലൂടെ ദ്വാരപാലക ശില്‍പങ്ങളില്‍ പതിക്കുന്നുണ്ട്. മുകളിലുള്ള സ്വർണ്ണപ്പാളികൾ ഇളക്കിയാൽ മാത്രമേ ചോർച്ചയുടെ വിശദാംശങ്ങൾ മനസിലാക്കാൻ സാധിക്കൂ. ചോർച്ചയ്ക്ക് കാരണം കാലപ്പഴക്കമാണെന്നാണ് അനുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |