മട്ടന്നൂർ: നഗരസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ വിമാനത്താവള നഗരമായ മട്ടന്നൂർ പ്രചാരണച്ചൂടിലേക്ക്. പ്രമുഖ മുന്നണികൾ പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് ആഗസ്റ്റ് 20ന് പ്രഖ്യാപിച്ചതോടെ ഇനി 23 ദിവസം മാത്രമാണ് പ്രചാരണ പ്രവർത്തനങ്ങൾക്കുള്ളത്.
നാമനിർദ്ദേശപത്രികാസമർപ്പണ തീയതി ഇന്നലെ മുതൽ തുടങ്ങിയെങ്കിലും ആദ്യദിനത്തിൽ ആരും പത്രിക നൽകാനെത്തിയില്ല. സ്ഥാനാർത്ഥി നിർണയം വേഗത്തിൽ പൂർത്തിയാക്കി പ്രചാരണം ഊർജിതമാക്കാനുള്ള തത്രപ്പാടിലാണ് മുന്നണികൾ. പ്രതീക്ഷിച്ചതെങ്കിലും പെട്ടെന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് വേണ്ടത്ര സമയമില്ലെന്ന പരാതിയിലാണ് രാഷ്ട്രീയപാർട്ടികളെല്ലാം. എൽ.ഡി.എഫും യു.ഡി.എഫും ഇതിനകം പ്രചാരണം തുടങ്ങിക്കഴിഞ്ഞു.
പ്രചാരണജാഥകളോടെ എൽ.ഡി.എഫ്
എൽ.ഡി.എഫ് നഗരസഭയിൽ ഇതിനകം രണ്ടു മേഖലാ പ്രചാരണജാഥകൾ നടത്തി.സ്ഥാനാർത്ഥി നിർണയചർച്ചകളും സജീവമാണ്. യു.ഡി.എഫ്. വാർഡുകളിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി പ്രചാരണ പ്രവർത്തനങ്ങളിലേക്ക് കടന്നിട്ടുണ്ട്. പദയാത്ര ഉൾപ്പടെ പ്രചാരണ പരിപാടികൾ അടുത്ത ദിവസങ്ങളിൽ നടക്കും.ബി.ജെ.പിയും തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങി. മട്ടന്നൂരിൽ ആധിപത്യം തുടരാൻ എൽ.ഡി.എഫ്. ശ്രമിക്കുമ്പോൾ അട്ടിമറി ജയം നേടാനാണ് യു.ഡി.എഫ്. ലക്ഷ്യമിടുന്നത്.
ആകെ വോട്ടർമാർ 38811
പുരുഷന്മാർ 18200
സ്ത്രീ വോട്ടർമാർ 20609
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |