SignIn
Kerala Kaumudi Online
Thursday, 25 April 2024 12.58 PM IST

കാണാമറയത്തേക്ക് പ്രീയപ്പെട്ടവർ...

dddd

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് ഓരോ ദിവസവും കാണാതാകുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. കളിച്ചും ചിരിച്ചും കൂടെയുണ്ടായിരുന്നവർ നെടിയിടെ കൊണ്ട് കാണാതാവുകയാണ്. ചിലർ ദിവസങ്ങൾക്കുള്ളിൽ തന്നെ തിരിച്ചെത്തുമ്പോൾ ബാക്കിയുള്ളവർ അപ്രതീക്ഷതരായി തന്നെ തുടരുന്നു.

കാണാതാകുന്നവരിൽ ഏറെയും കുട്ടികളാണ്. ഓരോ എട്ട് മിനുട്ടിലും രാജ്യത്ത് ഒരു കുട്ടിയെ കാണാതാകുന്നുവെന്ന് ദേശീയ കുറ്റാന്വേഷണ ബ്യൂറോയുടെ കണക്കിൽ സൂചിപ്പിക്കുന്നു. ഒരു ലക്ഷത്തോളം കുട്ടികളാണ് ഓരോ വർഷവും അപ്രത്യക്ഷരാവുന്നത്.

പൊതുജന പങ്കാളിത്തത്തോടെ കുട്ടികളെ കണ്ടെത്താനാണ് ‘ട്രാക് ചൈൽഡ്’ എന്ന വെബ്സൈറ്റ് തുടങ്ങിയത്. ഈ സംവിധാനം വന്നശേഷം കേരളത്തിൽ നിന്ന് 5881 കുട്ടികളെ കാണാതായെന്ന് വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. ഇതിൽ 5105 കുട്ടികളെ കണ്ടെത്താനായി. എന്നാൽ 776 കുട്ടികളെക്കുറിച്ച് ഇതുവരെ ഒരു വിവരവുമില്ല. കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ കേരളത്തിൽ നിന്ന് കാണാതായത് 17 കുട്ടികളെയാണ് അതിൽ 13 പേരെ കണ്ടെത്തി. ബാക്കി നാല് പേരെക്കുറിച്ച് ഒരു വിവരവുമില്ല. കഴിഞ്ഞ വർഷം കാണാതായത് 1294 കുട്ടികളെയാണ്. 1204 പേരെ കണ്ടെത്തി. കാണാതാകുന്നവരിൽ ഏറെയും പെൺക്കുട്ടികളാണ്. മിക്ക കേസുകളും ഒളിച്ചോട്ടങ്ങളാകാം. എന്നാൽ പൊലീസിൽ ആദ്യം രജിസ്ററർ ചെയ്യുന്നത് മിസിംഗ് കേസുകളായാണ്. കാണാതാകുന്ന മുതിർന്നവരും എങ്ങോട്ട് പോയന്നോ അവർക്ക് എന്ത് സംഭവിച്ചെന്നോ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ചിലർ അജ്ഞാത മൃതദേഹങ്ങളായി മറ്രിടങ്ങളിൽ സംസ്കരിച്ചിട്ടുണ്ടാവാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.