റാന്നി : നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിൽ പെരുനാട് സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ രാത്രി ചികിത്സ ആരംഭിക്കുന്നു. രാത്രി കാലങ്ങളിൽ ചികിത്സ കിട്ടാതെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
അടുത്തമാസം മുതൽ കിടത്തിച്ചികിത്സ ആരംഭിക്കുമെന്ന് പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു. 23ന് രാവിലെ പത്തിന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് കിടത്തിച്ചികിത്സയുടെ ഉദ്ഘാടനം നിർവഹിക്കും.
ആറ് ഡോക്ടർമാരാണ് ഇവിടെയുള്ളത്. ഇതുകൂടാതെ കരാർ അടിസ്ഥാനത്തിൽ ഒരു ഡോക്ടറെ കൂടി റാന്നി ബ്ലോക്ക് പഞ്ചായത്ത് നിയമിക്കും. ആശുപത്രിയിലെ ജലദൗർലഭ്യം പരിഹരിക്കുന്നതിന് പെരുനാട് ഗ്രാമപഞ്ചായത്ത് ഇടപെടും.
റാന്നിയുടെ കിഴക്കൻ മേഖലയിലെ പ്രധാന ആശുപത്രിയാണ് പെരുനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ. പമ്പ കഴിഞ്ഞാൽ ആദ്യത്തെ ആശുപത്രി എന്ന നിലയിൽ തീർത്ഥാടകർക്കും ഏറെ പ്രയോജനം ചെയ്യും. വനമേഖലയിൽ താമസിക്കുന്ന ആദിവാസികൾക്കും പട്ടികജാതി - പട്ടികവർഗ സങ്കേതങ്ങൾക്കും തോട്ടം തൊഴിലാളികൾക്കും കർഷകർക്കും സൗജന്യ ചികിത്സ അടിയന്തരമായി ലഭ്യമാക്കുവാൻ ഇതുവഴി സാധിക്കും. ഇപ്പോൾ ഗുരുതര രോഗം ബാധിക്കുന്നവർ റാന്നിയിലും പത്തനംതിട്ടയിലും എത്തിയാണ് ചികിത്സ തേടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |