തിരുവനന്തപുരം : കേന്ദ്രാനുമതി കിട്ടിയാലേ സിൽവർലൈൻ നടപ്പാക്കാനാവൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അല്ലെങ്കിൽ നേരത്തേ നടപ്പാക്കുമായിരുന്നു. ഭൂമിയേറ്റെടുക്കാനുള്ള സർവേയ്ക്ക് റെയിൽവേയുടെ അനുമതിയില്ലെന്ന കേന്ദ്ര നിലപാട് നിർഭാഗ്യകരമാണ്. പദ്ധതി നാടിന് ആവശ്യമാണെന്ന് മനസിലാക്കി അനുമതി ലഭ്യമാക്കണം. സാമൂഹ്യാഘാത പഠനത്തിനടക്കം തടസമാണ് കേന്ദ്രനിലപാട്. സാമൂഹ്യാഘാത പഠനം നിലച്ചിട്ടില്ല.
കേരള വികസനത്തിന് ഏറ്റവും അനുയോജ്യമായതിനാൽ വേഗത്തിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടത്. വൈകാതിരിക്കാനാണ് അനുമതിക്ക് മുൻപ് ചെയ്യാവുന്ന കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചത്. തത്വത്തിലുള്ള അനുമതി ലഭിച്ചതുമാണ്. കേന്ദ്രസർക്കാരിനു വേണ്ടി സംസാരിക്കുന്ന പലരും സിൽവർലൈൻ വരാൻ പാടില്ലെന്നാണ് പറയുന്നത്. എൽ.ഡി.എഫിന്റെ പദ്ധതി എന്ന നിലയിലാണ് അവതരിപ്പിക്കുന്നത്. നാടിന്റെ നല്ല നാളേയ്ക്കുള്ളതാണിത്. സർക്കാർ മുൻകൈയെടുക്കുന്നു എന്നു മാത്രം. നാടിനാവശ്യമായവ തകർക്കാൻ നോക്കുന്നത് ഏറ്റവും വലിയ ക്രൂരതയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |