തിരുവനന്തപുരം: കാർഗിൽ രക്തസാക്ഷിയും പരംവീർചക്ര ജേതാവുമായ ക്യാപ്ടൻ വിക്രം ബത്രയുടെ ഛായാചിത്രത്തിന് വെള്ളത്തിനടിയിലെ ഏറ്റവും വലിയ ഛായാചിത്രത്തിനുള്ള യൂണിവേഴ്സൽ വേൾഡ് റെക്കാഡ്.
പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ ആർട്ടിസ്റ്റ് ഡാവിഞ്ചി സുരേഷാണ് പലനിറങ്ങളുള്ള ടൈലുകൾ ഉപയോഗിച്ച് 8 മണിക്കൂർ കൊണ്ട് 1500 ചതുരശ്രഅടി വിസ്തീർണ്ണത്തിൽ ഛായാചിത്രം ഒരുക്കിയത്.
കാർഗിൽ വിജയ് ദിവസ് സ്മരണയ്ക്കായി ബോണ്ട് വാട്ടർ സ്‌പോർട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്‌കൂബ ടീമുമായി ചേർന്നാണ് കരസേന പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങിൽ യൂണിവേഴ്സൽ റെക്കാഡ് ഫോറം അധികൃതർ വേൾഡ് റെക്കാഡ് സർട്ടിഫിക്കറ്റ് കൈമാറി. മുഖ്യാതിഥിയായ പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ ആർട്ടിസ്റ്റ് ഡാവിഞ്ചി സുരേഷിനും ബോണ്ട് വാട്ടർ സ്‌പോർട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ടീമിനും മെമന്റോ കൈമാറി.
കാർഗിൽ വിജയ് ദിവസിനോടനുബന്ധിച്ച് ഇന്നലെ രാവിലെ നടന്ന ചടങ്ങിൽ പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ പാങ്ങോട് യുദ്ധസ്മാരകത്തിൽ കാർഗിൽ യുദ്ധനായകന്മാർക്ക് പുഷ്പചക്രം സമർപ്പിച്ച് ആദരാഞ്ജലി അർപ്പിച്ചു. സൈനിക ബാൻഡ് ഡിസ്‌പ്ലേയും സംഘടിപ്പിച്ചു.
ക്യാപ്ഷൻ: വെള്ളത്തിനടിയിലെ ഏറ്റവും വലിയ ഛായാചിത്രത്തിനുള്ള യൂണിവേഴ്സൽ വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയ പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ ക്യാപ്റ്റൻ വിക്രം ബത്രയുടെ ഛായാചിത്രം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |