മലപ്പുറം: ചെള്ള് പനി ബാധിച്ച് ചികിത്സയിലായിരുന്ന എടവണ്ണ സ്വദേശി മരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക അറിയിച്ചു. പനി വന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ നിന്ന് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. മരണം സംഭവിച്ച പ്രദേശത്ത് സ്‌ക്രബ് ടൈഫസ് (ചെള്ള് പനി) പരത്തുന്ന ചിഗ്ഗർ മൈറ്റുകൾ കീടനാശിനികൾ ഉപയോഗിച്ച് നിയന്ത്രിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചു.
ഒറിയൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകർച്ച വ്യാധിയാണ് ചെള്ള് പനി. എലി, അണ്ണാൻ, മുയൽ, തുടങ്ങിയ കരണ്ട് തിന്നുന്ന ജീവികളിലാണ് ഈ രോഗാണുക്കൾ കാണപ്പെടുന്നത്. ചിലയിനം ചെറു ജീവികളായ മൈറ്റുകളുടെ ലാർവ ദശയായ ചിഗ്ഗർ മൈറ്റുകൾ വഴിയാണ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് ഈ രോഗം പകരുന്നത്. രോഗമുണ്ടാക്കുന്ന ചിഗ്ഗർമൈറ്റ് കടിച്ച ഭാഗം തുടക്കത്തിൽ ഒരു ചെറിയ ചുവന്ന തടിച്ച പാടായി കാണുകയും പിന്നീട് കറുത്ത വൃണമായി (എസ്‌കാർ) മാറുകയും ചെയ്യുന്നു.
പ്രധാന ലക്ഷണങ്ങൾ
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |