ന്യൂഡൽഹി: യുഎൻ സമാധാനസേനയുടെ ഭാഗമായിരുന്ന രണ്ട് ബിഎസ്‌എഫ് ജവാൻമാർ കോംഗോയിൽ വീരമൃത്യു വരിച്ചു. ഇന്നലെ നടന്ന അക്രമത്തിലാണ് ജവാൻമാർ വീരമൃത്യു വരിച്ചത്. സംഭവത്തിൽ കേന്ദ്രവിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ അനുശോചനം രേഖപ്പെടുത്തി. അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തെ യുഎന്നിന്റെ പ്രവർത്തനങ്ങൾക്കെതിരെ നടക്കുന്ന പ്രതിഷേധത്തിൽ കോംഗോയുടെ കിഴക്കൻ നഗരമായ ഗോമയിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായും അൻപതോളം പേർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രദേശത്ത് എഴുപതോളം ബിഎസ്‌എഫ് ജവാൻമാരെ വിന്യസിച്ചിട്ടുണ്ട്.
കോംഗോയിലെ പൊലീസും സൈനികരും സംഭവസ്ഥലത്ത് എത്തിയെങ്കിലും 500ൽപ്പരം പ്രതിഷേധക്കാർ ഉണ്ടായിരുന്നതിനാൽ ഇവരെ നിയന്ത്രിക്കാൻ സാധിച്ചിരുന്നില്ല. പിന്നാലെ പ്രതിഷേധം അക്രമാസക്തമാവുകയും രണ്ട് ജവാൻമാരുടെ മരണത്തിന് ഇടയാക്കുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |