തിരുവനന്തപുരം: ഒാണം ബമ്പറിലൂടെ ഭാഗ്യദേവത കടാക്ഷിക്കുന്നവർക്ക് ഭാഗക്കുറിവകുപ്പ് പണം സൂക്ഷിക്കാനുള്ള പരിശീലനം നൽകും. സമ്മാനത്തുക ആദായനികുതി കുറച്ചാണ് കൈമാറുക. 1,00,00 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക 30 ശതമാനം നികുതികുറച്ചേ കൈമാറൂ. 50 ലക്ഷത്തിന് മുകളിലുള്ള സമ്മാനതുകയ്ക്ക് സെസും സർച്ചാർജ്ജും കൂടി നൽകണം. ഇതൊന്നും ഭാഗ്യക്കുറിയടിച്ചവരോട് പറയുന്നില്ലെന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് ഭാഗ്യക്കുറിവകുപ്പ് അറിയിച്ചു.
ഇത്തരം പരാതികളൊഴിവാക്കാനാണ് ഒാണം ബമ്പറിന് ശേഷം പരിശീലനവും ബോധവത്കരണവും നൽകുന്നത്. ലോട്ടറിയടിക്കുന്നവരെ പ്രലോഭിപ്പിക്കുള്ള പാഴ്‌ച്ചെലവുകൾ, അതിനെതിരെ പുലർത്തേണ്ട ജാഗ്രത, പണം സുരക്ഷിതമായി നിക്ഷേപിക്കാനുള്ള മാർഗം, വരുമാനം കൃത്യമായികിട്ടുന്ന നിക്ഷേപപദ്ധതികൾ തുടങ്ങിയവയാകും ക്ളാസിലൂടെ പരിചയപ്പെടുത്തുക.
ചരിത്രമായി ഓണം ബമ്പർ
25 കോടിയുടെ ഇത്തവണത്തെ ഒാണം ബമ്പറിന്റെ 10 ലക്ഷം ടിക്കറ്റാണ് ഇതുവരെ വിറ്റത്. 500 രൂപയുടെ 30 ലക്ഷം ടിക്കറ്റാണ് ആദ്യഘട്ടത്തിൽ അടിച്ചത്. രണ്ടാം സമ്മാനമായി അഞ്ചുകോടിയും മൂന്നാം സമ്മാനം 10 പരമ്പരകളിലായി ഓരോ കോടി രൂപ വീതവുമാണ് നൽകുന്നത്. നാലാം സമ്മാനം ഒരു ലക്ഷം വീതം 90പേർക്ക്. അഞ്ചാം സമ്മാനം 5000 രൂപ വീതം 72,000പേർക്ക്. കൂടാതെ 3000 രൂപയുടെ 48,600 സമ്മാനങ്ങളും 2000 രൂപയുടെ 66,600 സമ്മാനങ്ങളും 1000 രൂപയുടെ 2,10,600 സമ്മാനങ്ങളും നൽകും. സുരക്ഷാ കാരണങ്ങളാൽ ഇത്തവണ ഫ്ളൂറസെന്റ് മഷിയിലാണ് ഓണം ബമ്പർ അച്ചടിക്കുന്നത്. കഴിഞ്ഞ വർഷം 54 ലക്ഷം ടിക്കറ്റാണ് വിറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |