കൊച്ചി: മദ്യലഹരിയിൽ അഞ്ച് വാഹനങ്ങൾ തട്ടിത്തെറിപ്പിച്ചതിന് നടി അശ്വതി ബാബുവും സുഹൃത്ത് നൗഫലും ഇന്നലെയാണ് അറസ്റ്റിലായത്. ലഹരി മരുന്ന് കേസിൽ ഇതാദ്യമായിട്ടല്ല അശ്വതി പിടിയിലാകുന്നത്. 2018 ൽ എം ഡി എം എ എന്ന ലഹരിമരുന്ന് നടിയിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു.
അശ്വതി താമസിച്ചിരുന്ന ഫ്ലാറ്റിൽ അനാശാസ്യവും ലഹരി മരുന്ന് ഉപയോഗവും നടക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്നായിരുന്നു അന്ന് പൊലീസ് പരിശോധന നടത്തിയത്. ഇതിലാണ് എം ഡി എം എ പിടിച്ചെടുത്തത്.
ബംഗ്ലൂരുവിൽ അന്തർ സംസ്ഥാന ബസ് ജീവനക്കാരുടെ സഹായത്തോടെയും നടിയുടെ സഹായിയും ഡ്രൈവറുമായ കോട്ടയം സ്വദേശി വഴിയുമായിരുന്നു ലഹരിമരുന്ന് കടത്ത് നടത്തിയിരുന്നത്. പുറത്തുവിട്ടാലും ലഹരിമരുന്നില്ലാതെ ജീവിക്കാൻ കഴിയില്ലെന്ന നടിയുടെ കുറ്റസമ്മതമൊഴി മുൻപ് പുറത്തുവന്നിരുന്നു.
ഈ സംഭവത്തിന് ശേഷവും ലഹരി മരുന്ന് ഉപയോഗം നിർത്താൻ അശ്വതി തയ്യാറായില്ലെന്ന് നടിയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. അനാശാസ്യത്തിലൂടെയാണ് ഇതിനുള്ള പണം കണ്ടെത്തിയിരുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 2016 ൽ ദുബായിൽ വച്ചും ലഹരി മരുന്ന് ഉപയോഗിച്ചതിന് പിടിയിലായിട്ടുണ്ട്. തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശിനിയാണ് അശ്വതി ബാബു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |