നെന്മാറ: നടീൽ കഴിഞ്ഞ് ഒരു മാസമായിട്ടും ബാലാരിഷ്ടത ഒഴിയാതെ നെൽപ്പാടങ്ങൾ. ഞാറ് പറിച്ചുനട്ട പാടശേഖരങ്ങളിൽ രണ്ടാഴ്ചയ്ക്കുള്ളിൽ നെൽ ചെടികളിൽ പുതിയ ചിനപ്പുകൾ വന്ന് ഇട തൂർന്ന് വളരുന്നതിന് ഞണ്ടുകൾ തടസമാകുന്നു. പാടശേഖരങ്ങളിൽ രണ്ടാമതും നടുന്നതിനായി തൊഴിലാളികളെ ഏർപ്പെടുത്തേണ്ട സ്ഥിതിയിലാണ് കർഷകർ.
ഞണ്ടുകൾ നെൽ ചെടികളെ മുറിച്ചിട്ട് നശിപ്പിക്കുന്നതിനാൽ പാടങ്ങളിൽ നെൽച്ചെടികൾ തമ്മിലുള്ള ഇഴയകലം വർദ്ധിക്കുകയും നെൽച്ചെടികളുടെ എണ്ണം കുറഞ്ഞുവരികയുമാണ്. ഇത് നെല്ല് ഉൽപാദനത്തെ സാരമായി ബാധിക്കുമെന്ന് തിരുവഴിയാട് മേഖലയിലെ കർഷകൻ ജയരാജൻ ഇടശ്ശേരിപറമ്പ് പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ച കനത്ത മഴ ഉണ്ടായിരുന്നതിനാൽ കർഷകർക്ക് നിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കാൻ കഴിഞ്ഞില്ല.
നിയന്ത്രിക്കാം
ഞണ്ടുകളെ നിയന്ത്രിക്കുന്നതിനായി കീടനാശിനികളും പവർ സ്പ്രേയറുകൾ ഉപയോഗിക്കാം. ഒരു ഏക്കറിന് 300 രൂപയാണ് ഇതിന് ചെലവ്. ഇതുകൂടാതെ കീടനാശിനിക്കും ഭാരിച്ച തുക കണ്ടെത്തണമെന്ന് കർഷകർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |