തിരുവനന്തപുരം:നിയമസഭാ കൈയാങ്കളിക്കേസിൽ പ്രതികളായ മന്ത്രി വി.ശിവൻകുട്ടി, മുൻ മന്ത്രി ഇ.പി.ജയരാജൻ, കെ.ടി.ജലീൽ എം.എൽ.എ, മുൻ എം.എൽ.എമാരായ കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ, കെ.അജിത്ത് എന്നിവർ സെപ്തംബർ 14ന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും മറ്റൊരു അവസരം നൽകാനാകില്ലെന്നും കോടതിയുടെ കർശന നിർദ്ദേശം. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആർ.രേഖയാണ് അന്ത്യശാസനം നൽകിയത്. കുറ്റപത്രം വായിച്ച് കേൾപ്പിക്കാൻ കോടതി പല തവണ കേസ് പരിഗണിച്ചെങ്കിലും അപ്പീൽ കോടതിയുടെ പരിഗണനയിലാണെന്ന് വാദിച്ച് പ്രതികൾ ഹാജരായിരുന്നില്ല. കേസ് അവസാനിപ്പിക്കണമെന്ന സർക്കാരിന്റെ പുനപരിശോധനാ ഹർജിയിൽ ഇനിയും തീർപ്പുണ്ടായിട്ടില്ല. 2015 മാർച്ച് 13ലെ നിയമസഭ കൈയാങ്കളിയിൽ 2,20,000 രൂപയുടെ നാശനഷ്ടമുണ്ടായി. ഇതടച്ചാണ് പ്രതികൾ ജാമ്യം നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |