തിരുവനന്തപുരം:സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിംഗ് നിരോധത്തിന് ശേഷം മത്സ്യത്തൊഴിലാളികൾ ഇന്നു മുതൽ കടലിലേയ്ക്ക്.ഇന്ന് അർദ്ധരാത്രി 12ന് ട്രോളിംഗ് നിരോധനം അവസാനിക്കും.യന്ത്രവൽകൃത വള്ളങ്ങളുമായി മത്സ്യബന്ധനത്തിനു പോകുന്ന തൊഴിലാളികൾക്ക് കാലാവസ്ഥ പ്രതികൂലമാകുന്നതും വലയ്ക്കുന്നുണ്ട് .മണ്ണെണ്ണ,ഡീസൽ വിലവർദ്ധന ഉൾപ്പെടെ ഈ മേഖലയെ പ്രതികൂലമായി ബാധിച്ചതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു.ട്രോളിംഗ് നിരോധനം കഴിഞ്ഞ് കടലിൽ പോകുന്ന ബോട്ടുകൾ ചെറുമീനുകളെ പിടികൂടുന്നത് കർശനമായി ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
കൊല്ലം നീണ്ടകര ഹാർബർ ട്രോളിംഗ് നിരോധന കാലഘട്ടത്തിൽ ഇൻബോർഡ് വള്ളങ്ങൾ ഒഴികെയുള്ള പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് തുറന്നുകൊടുത്തിരുന്നു.ഇത് കൂടാതെ ചെറിയ വള്ളങ്ങളും മത്സ്യബന്ധനം നടത്തിയിരുന്നെങ്കിലും വളരെ കുറച്ചു മത്സ്യമാണ് ലഭിച്ചിരുന്നത്.
മത്സ്യത്തൊഴിലാളികൾക്ക് അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണവും, സമ്പാദ്യ ആശ്വാസ പദ്ധതിയിലെ അംഗങ്ങൾക്ക് നൽകുന്ന സമാശ്വസ തുകയും പലയിടത്തും മുടങ്ങിയതായും ആക്ഷേപമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |