'ആളൊരുക്കം' എന്ന ചിത്രത്തിനുശേഷം വി.സി അഭിലാഷ് ഒരുക്കുന്ന ചിത്രമാണ് 'സബാഷ് ചന്ദ്രബോസ്'. എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ വിഷ്ണു ഉണ്ണിക്കൃഷ്ണനും ജോണി ആന്റണിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് അഞ്ചിന് ചിത്രം റിലീസ് ചെയ്യും.
നാട്ടിൽ ടിവി എത്തിതുടങ്ങുന്ന 80 കാലഘട്ടത്തിലെ ആളുകളുടെ രസകരമായ കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലർ നേരത്തെ ശ്രദ്ധ നേടിയിരുന്നു. ഇർഷാദ്, ജാഫർ ഇടുക്കി, കോട്ടയം രമേഷ്, രമ്യ, ഭാനുമതി പയ്യന്നൂർ എന്നിവരും ചിത്രത്തിലെത്തുന്നു. സജിത് പുരുഷനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജോളിവുഡ് മൂവീസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് ഭാനുമതി പയ്യന്നൂരും കോട്ടയം രമേഷും. കൗമുദി മൂവീസിന് നൽകിയ പ്രത്യേക അഭിമുഖത്തിലൂടെയായിരുന്നു ഇവരുടെ പ്രതികരണം.
'നാടകത്തിൽ നിന്നാണ് ഞാൻ സിനിമയിലേയ്ക്ക് വന്നത്. ഒരുപാട് നാടകങ്ങൾ ചെയ്‌തു. 25 വയസുള്ളപ്പോൾ ഇം.എം.എസിന്റെ അമ്മയായി വേഷമിട്ടിട്ടുണ്ട്. എന്നെ നോക്കി ആ കുട്ടിക്ക് എന്റെ അമ്മയുടെ ഛായയുണ്ടെന്ന് ഇ.എം.എസ് പറഞ്ഞിട്ടുണ്ട്. നാടകം കണ്ടുകഴിഞ്ഞ് അദ്ദേഹം എന്നെ അമ്മയെ കെട്ടിപ്പിടിക്കുന്നത് പോലെ കെട്ടിപ്പിടിച്ചു. അദ്ദേഹം കരയുന്നുണ്ടായിരുന്നു. അമ്മയെ അത്രയ്ക്ക് ഇഷ്‌ടമായിരുന്നു'- ഭാനുമതി പയ്യന്നൂർ പറഞ്ഞു.
'ഇം.എം.എസുമായി ഒരു അനുഭവം എനിക്കുമുണ്ട്. 'സ്വപ്നം വിതച്ചവർ' എന്ന നാടകത്തിൽ ഞാൻ ആദ്യത്തെ സ്പീക്കറായ ശങ്കരനാരായണൻ തമ്പിയായാണ് വേഷമിട്ടത്. നാടകം കഴിഞ്ഞ് ഇം.എം.എസ് എന്റെ അഭിനയം നന്നായിരുന്നുവെന്ന് പറഞ്ഞു.
'സബാഷ് ചന്ദ്രബോസ്' എന്ന സിനിമയുടെ കാലഘട്ടത്തെക്കുറിച്ച് ഇന്നത്തെ യുവതലമുറയ്ക്ക് എക്‌സ്പീരിയൻസ് ഇല്ല. അന്നത്തെ ഗ്രാമത്തിന്റെ അവസ്ഥയൊക്കെ രസകരമായി ചിത്രത്തിൽ കാണാം. 20-25 വയസുള്ളവരാണല്ലോ ഇപ്പോഴത്തെ സിനിമ കാഴ്‌ചക്കാർ. അവരിത് കാണണം. ബാക്കിയുള്ളവർക്ക് പഴയ ഓർമകൾ അയവിറക്കാം. ഇവർക്ക് ഇതൊരു അവസരമാണ്. അന്നത്തെ പ്രേമമൊക്കെ മനസിലാക്കാം. രസകരമായ ഒരു ചിത്രമായിരിക്കും ഇത്'- കൊല്ലം രമേശ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |