പത്തനംതിട്ട: ഏഴ് മാസം ഗർഭിണിയായ യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. റാന്നി സ്വദേശിനിയായ പത്തൊൻപതുകാരിയാണ് മരിച്ചത്. ഗർഭസ്ഥശിശുവും മരിച്ചു. യുവതി മുൻപ് പോക്‌സോ കേസിൽ ഇരയായിരുന്നു.
പത്തൊൻപതുകാരി കാമുകനൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇയാൾ പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. ഇയാളെ പൊലീസ് പ്രാഥമികമായി ചോദ്യം ചെയ്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. യുവതിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |