തിരുവനന്തപുരം: ലിംഗസമത്വ വിഷയത്തിൽ എം.കെ മുനീർ എംഎൽഎയുടെ പ്രസ്‌താവനയിൽ പ്രതികരിച്ച് സ്‌പീക്കർ എം.ബി രാജേഷ്. ഉത്തരവാദപ്പെട്ട ജനപ്രതിനിധികൾ പോലും ലിംഗ സമത്വം എന്ന ആശയത്തെ പരിഹസിച്ചുകൊണ്ടും അധിക്ഷേപിച്ചുകൊണ്ടും പരാമർശം നടത്തുന്നത് ദൗർഭാഗ്യകരവും നിരാശാജനകവുമാണെന്ന് സ്‌പീക്കർ പ്രതികരിച്ചു. കേരളത്തിൽ സ്ത്രീകളെ തുല്യരായി കണക്കാക്കാൻ മടിക്കുന്ന മനോഭാവത്തെ പ്രാകൃതമെന്ന് വിശേഷിപ്പിക്കേണ്ടി വരുമെന്നും ഫേസ്‌ബുക്ക് കുറിപ്പിലൂടെ സ്‌പീക്കർ സൂചിപ്പിച്ചു.
വിദ്യാർത്ഥികൾ ഇഷ്‌ടാനുസാരം വേഷം തിരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ വേഷം ഞങ്ങൾ നിശ്ചയിക്കും എന്ന് കൽപ്പിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
സ്‌പീക്കറുടെ ഫേസ്‌ബുക്ക് കുറിപ്പിലെ പൂർണരൂപം ചുവടെ:
ലിംഗ സമത്വമെന്ന ആശയത്തെ പരിഹസിച്ചുകൊണ്ടും അധിക്ഷേപിച്ചുകൊണ്ടും ഉത്തരവാദപ്പെട്ട ജനപ്രതിനിധികൾ പോലും പരാമർശങ്ങൾ നടത്തുന്നത് ദൗർഭാഗ്യകരവും അങ്ങേയറ്റം നിരാശാജനകവുമാണ്. ലിംഗ വവേചനം പാടില്ലെന്ന് ഭരണഘടനയുടെ ആർട്ടിക്കിൾ 15 അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നുണ്ട്. കേരളത്തിൽ സ്ത്രീകളെ തുല്യരായി കണക്കാക്കാൻ മടിക്കുന്ന മനോഭാവത്തെ പ്രാകൃതമെന്ന് വശേഷിപ്പക്കേണ്ടിവരും.
ജനാധിപത്യത്തിലും ഭരണഘടനാ മൂല്യങ്ങളിലും വിശ്വസിക്കുന്ന ഒരാൾക്കും ലിംഗസമത്വമെന്ന ആശയത്തെ അധക്ഷേപിക്കാനും തള്ളിക്കളയാനുമാവില്ല. ലിംഗസമത്വത്തെ തള്ളിക്കളയുകയെന്നാൽ ജനാധിപത്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും തള്ളിക്കളയുക എന്നാണർത്ഥം.
വിദ്യാർത്ഥികൾ അവരുടെ ഇഷ്ടാനുസരണമുള്ള വേഷം തെരഞ്ഞെടുക്കുമ്പോൾ, നിങ്ങളുടെ വേഷം ഞങ്ങൾ നിശ്ചയിക്കുമെന്ന് കൽപ്പിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. ലിംഗസമത്വമെന്ന ആശയത്തിനെതിരായ ആക്രമണങ്ങളെ ജനാധിപത്യ ബോധമുള്ള ഒരാൾക്കും അംഗീകരിക്കാനാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |