SignIn
Kerala Kaumudi Online
Thursday, 25 April 2024 7.13 PM IST

താങ്ങാകാതെ താങ്ങുവില

s
നെല്ല്

ആലപ്പുഴ : കഴിഞ്ഞ രണ്ടു വർഷമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ബഡ്ജറ്റിലൂടെ പ്രഖ്യാപിച്ച നെല്ലിന്റെ താങ്ങുവില കർഷകരുടെ കൈകളിൽ എത്തുന്നില്ലെന്ന് പരാതി ഉയരുന്നു. കേന്ദ്രസർക്കാർ ഒരു രൂപ വർദ്ധിപ്പിച്ചതും കൂട്ടിയാൽ ഒരു കിലോ ഗ്രാമിന് 29.92 രൂപ കൃഷിക്കാരന് സംഭരണവിലയായി നൽകേണ്ടതാണ്.എന്നാൽ, 28രൂപയാണ് ഇപ്പോൾ ലഭിക്കുന്നത്. കൂലി വർദ്ധനവും വളം, കീടനാശിനികൾ എന്നിവയുടെ വില വർദ്ധനവും ട്രാക്ടർ , കൊയ്ത്ത് യന്ത്രം എന്നിവയുടെ വാടകവർദ്ധനവും കണക്കിലെടുത്ത് നെല്ലിന്റെ സംഭരണവില കിലോഗ്രാമിന് 35രൂപയായി നിശ്ചയിക്കണെന്ന് ആവശ്യം ഉയരുമ്പോഴാണ് വർദ്ധിപ്പിച്ച വില പോലും കർഷകർക്ക് ലഭിക്കാത്ത സ്ഥിതിയുള്ളത്. സംസ്ഥാന സർക്കാർ മൂന്ന് ഘട്ടങ്ങളിലായി 92 പൈസ വർദ്ധിച്ചപ്പോൾ കേന്ദ്രം ഒരു രൂപയാണ് കഴിഞ്ഞ ബഡ്ജറ്റിൽ വർദ്ധിപ്പിച്ചത്. ഈ തുക കിട്ടാത്തതു കാരണം ഒരു ഏക്കറിൽ മൂന്നര ക്വിന്റൽ നെല്ല് ലഭിക്കുന്ന കർഷകന് ഒരുസീസണിൽ 700രൂപ നഷ്ടമാകും.

പാലക്കാട്, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തൃശ്ശൂർ എന്നീ ജില്ലകളിലാണ് സംസ്ഥാനത്ത് കൂടുതലായി നെൽകൃഷിയുള്ളത്. കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിൽ 60,800ഹെക്ടറിൽ കങ്കഷി ചെയ്യുന്നുണ്ട്. .

നെല്ലുവില (കിലോഗ്രാമിന് രൂപയിൽ)

കർഷകർക്ക് ഇപ്പോൾ ലഭിക്കുന്നത്................28

കിട്ടേണ്ട തുക......................................................29.92

കേന്ദ്ര-സംസ്ഥാന സർക്കാരുകൾഘട്ടംഘട്ടമായി വർദ്ധിപ്പിച്ച തുക..................1.92

കർഷകന് നഷ്ടമാകുന്ന തുക ഏക്കറിന്............................................................192

കർഷകരുടെ ഉത്പന്നങ്ങൾക്ക് ചെലവിന്റെ അടിസ്ഥാനത്തിൽ മിനിമം താങ്ങുവില നിശ്ചയിക്കാൻ കേന്ദ്ര സർക്കാർ പ്രത്യേകം കമ്മറ്റിയെ നിയോഗിച്ചതിനെ സ്വാഗതം ചെയ്യുന്നു. വർദ്ധിപ്പിച്ച വില ഉടൻ മുൻകാല പ്രാബല്യത്തോടെ കർഷകർക്ക് നൽകാൻ കൃഷി വകുപ്പ് നടപടി സ്വീകരിക്കണം.

- ബേബി പാറക്കാടൻ, സംസ്ഥാന പ്രസിഡന്റ്, നെൽ നാളികേര കർഷക ഫെഡറേഷൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.