ന്യൂഡൽഹി: സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളിലും കൽപിത സർവകലാശാലകളിലും എം.ബി.ബി.എസ്, പി.ജി കോഴ്സുകളിലെ 50 ശതമാനം സീറ്റിൽ സർക്കാർ മെഡിക്കൽ കോളേജുകളിലേതിന് തുല്യമായ ഫീസ് വാങ്ങുന്നത് അടുത്ത അദ്ധ്യയന വർഷം(2022-23) മുതൽ നടപ്പാക്കാൻ ദേശീയ മെഡിക്കൽ കമ്മിഷൻ നിർദ്ദേശിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിൽ ഇറക്കിയ മാർഗരേഖ അടുത്ത വർഷം മുതൽ നടപ്പാക്കണമെന്ന് രാജ്യത്തെ സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങൾക്ക് മെഡിക്കൽ കമ്മിഷൻ ജൂലായിലാണ് നിർദ്ദേശം നൽകിയത്. സർക്കാർ ഫീസ് ഈടാക്കുന്ന സീറ്റുകളിൽ പ്രവേശന പരീക്ഷയുടെ റാങ്കടിസ്ഥാനത്തിൽ പ്രവേശനം നടത്തും. ബാക്കി സീറ്റുകളിൽ സ്ഥാപനങ്ങളുടെ മൂന്നു വർഷത്തെ പ്രവർത്തന ചെലവ് കണക്കാക്കി സംസ്ഥാന ഫീ റെഗുലേറ്ററി അതോറിട്ടികൾ ഫീസ് തീരുമാനിക്കും. രാജ്യത്താകമാനം 92,000 മെഡിക്കൽ കോളേജുകളാണുള്ളത്. മെഡിക്കൽ കമ്മിഷൻ തീരുമാനത്തെ കോടതിയിൽ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് സ്വകാര്യ കോളേജുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |