ഭോപ്പാൽ: ബിർസ മുണ്ട മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച മാതാവിന്റെ മൃതദേഹം ആംബുലൻസ് കിട്ടാത്തതിനെ തുടർന്ന് മോട്ടോർ സൈക്കിളിന്റെ നടുവിൽ പലകയിൽ വച്ച് കൊണ്ടുപോയി. അടുത്ത ജില്ലയായ അനുപ്പൂർ ജില്ലയിലെ ഗോദാരു ഗ്രാമത്തിലെ ജയമന്ത്രി ദേവിയുടെ മൃതദേഹം കൊണ്ടുപോകുന്ന വീഡിയോ വൈറലായതിനെ തുടർന്ന് അധികൃതർ അന്വേഷണം ആരംഭിച്ചു. ബിർസ മുണ്ട മെഡിക്കൽ കോളേജിൽ നിന്ന് 80 കിലോമീറ്റർ ദൂരമുണ്ട് ഗോദാരു ഗ്രാമത്തിലേക്ക്. ഷഹദോൾ ജില്ലാ ആശുപത്രിയിൽ നെഞ്ചുവേദനയെ തുടർന്ന് പ്രവേശിപ്പിച്ച ജയമന്ത്രിയെ മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്യുകയായിരുന്നു. അതേസമയം, സഹോദരങ്ങൾ ആംബുലൻസ് ആവശ്യപ്പെട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വാഹനം ഉണ്ടെന്ന് അറിയിക്കുകയും ആശുപത്രിയുടെ മുൻവശം വരെ സ്ട്രെച്ചറിൽ മൃതദേഹം എത്തിച്ചിരുന്നതായും ആശുപത്രിക്ക് പുറത്ത് വച്ചാണ് മോട്ടോർ സൈക്കിളിൽ കയറ്റിക്കൊണ്ടു പോയതെന്നും വാർഡിലെ ജീവനക്കാരും നഴ്സുമാരും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |