ന്യൂഡൽഹി: വിദ്യാലയങ്ങളിലെ ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതിയുടെ പ്രത്യേക ബെഞ്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ പറഞ്ഞു. ബെഞ്ച് ഉടൻ രൂപീകരിക്കുമെന്നും ജഡ്ജിമാരിൽ ഒരാൾക്ക് സുഖമില്ലാത്തതിനാലാണ് വൈകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മാർച്ചിൽ നൽകിയ ഹർജിയാണെന്നും പരിഗണിക്കുന്ന തിയതിയെങ്കിലും നൽകണമെന്നും മുതിർന്ന അഭിഭാഷക മീനാക്ഷി അറോറ കോടതി മുമ്പാകെ ഉന്നയിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ക്ലാസിൽ ഹിജാബ് ധരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കർണാടകയിലെ പ്രീ യൂണിവേഴ്സിറ്റി കോളേജുകളിലെ മുസ്ലിം വിദ്യാർത്ഥിനികൾ സമർപ്പിച്ച ഹർജികൾ ഹിജാബ് അനിവാര്യമായ മതാചാരമല്ലെന്ന് ചൂണ്ടിക്കാട്ടി മാർച്ച് 15ന് കർണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹർജികൾ നൽകിയത്. പരീക്ഷകൾ നടക്കുന്ന സാഹചര്യത്തിൽ ഹർജികൾ അടിയന്തരമായി പരിഗണിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |