ന്യൂഡൽഹി: അനധികൃതമായി രാജ്യത്ത് തങ്ങിയതിന് 2019 - 2021കാലത്ത് 117 ചൈനീസ് പൗരന്മാരെ നാടുകടത്തിയെന്നും 81 ചൈനീസ് പൗരന്മാർക്ക് ഇന്ത്യ വിടാനുള്ള നോട്ടീസ് നൽകിയെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ലോക്‌സഭയിൽ കൊടിക്കുന്നിൽ സുരേഷ് എം.പിയെ അറിയിച്ചു. വിസ നിബന്ധനകൾ ലംഘിക്കൽ, മറ്റ് നിയമ വിരുദ്ധ പ്രവർത്തികൾ നടത്തൽ തുടങ്ങിയവയുടെ പേരിൽ 726 ചൈനീസ് പൗരന്മാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.
ഇന്ത്യയിലെത്തുന്ന വിദേശ പൗരൻമാരിൽ ചിലർ വ്യക്തിപരമായ ആവശ്യങ്ങൾക്കും ചികിത്സാർത്ഥവും വിസാ കാലാവധി കഴിഞ്ഞും ഇന്ത്യയിൽ തങ്ങാറുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി അറിയിച്ചു.
വിസാ ചട്ടം ലംഘിച്ചതിന്റെ കാരണം ന്യായമെന്ന് കണ്ടാൽ പിഴ അടയ്‌ക്കുകയോ വിസ നീട്ടി നൽകുകയോ ചെയ്യാറുണ്ട്. മനഃപൂർവ്വം അനധികൃതമായി ഇന്ത്യയിൽ താമസിക്കുന്ന വിദേശീയർക്കെതിരെ 1946ലെ ഫോറിനേഴ്‌സ് ആക്ട് പ്രകാരം നടപടി സ്വീകരിക്കാറുണ്ടെന്നും മന്ത്രി അറിയിച്ചു.
രണ്ടുമാസത്തിനിടെഡൽഹി അതിർത്തിയായ നോയിഡയിൽ അനധികൃതമായി താമസിച്ചിരുന്ന 30 ചൈനീസ് പൗരൻമാരെ അറസ്റ്റു ചെയ്‌തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |