SignIn
Kerala Kaumudi Online
Thursday, 28 March 2024 7.59 PM IST

സഹകരണ ബാങ്കുകളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തരുത്

photo

യോഗനാദം 2022 ആഗസ്റ്റ് ഒന്ന് ലക്കം എഡിറ്റോറിയൽ

................................................................

കേരളത്തിലെ ലക്ഷക്കണക്കിന് പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ആശ്രയമാണ് സഹകരണസ്ഥാപനങ്ങൾ, വിശേഷിച്ച് പ്രാഥമിക സഹകരണ ബാങ്കുകൾ. പശുവിനെ വാങ്ങാനും മക്കളെ കെട്ടിക്കാനും പഠിപ്പിക്കാനും ചികിത്സാ ചെലവിനും അത്യാവശ്യത്തിന് സ്വർണം പണയം വയ്ക്കാനും മറ്റും വട്ടിപ്പലിശക്കാരെ ഒഴിവാക്കി അവർ ഓടിയെത്തുന്നത് ഇവിടേക്കാണ്. തങ്ങളുടെ ജീവിതസമ്പാദ്യം നിക്ഷേപിക്കാനും ആദ്യം പരിഗണിക്കുന്നത് സഹകരണ ബാങ്കുകളെയാണ്. പക്ഷേ, കുറച്ചുനാളായി സഹകരണ ബാങ്കുകളുടെ ക്രൂരകൃത്യങ്ങളുടെ വാർത്തകളാണ് മാദ്ധ്യമങ്ങളിൽ നിറയുന്നത്. സംസ്ഥാനത്ത് 1564 പ്രാഥമിക സഹകരണ ബാങ്കുകളുണ്ട്. 15,000 ൽ പരം സഹകരണ സ്ഥാപനങ്ങളും. ഇതിൽ 164 സഹകരണ സ്ഥാപനങ്ങൾ കടക്കെണിയിലാണ്. അതിലൊന്നാണ് തൃശൂരിലെ കരുവന്നൂർ സഹകരണബാങ്ക്. ഇവിടുത്തെ നിക്ഷേപകർ യാചകരെപ്പോലെ തങ്ങളുടെ നിക്ഷേപം തിരികെ കിട്ടാനായി അലയുകയാണ്. ഈ ബാങ്കിൽ 30 ലക്ഷം നിക്ഷേപമുണ്ടായിട്ടും കൈയിൽ പണമില്ലാതെ ചികിത്സ മുടങ്ങിയ കാറളം സ്വദേശിനി റിട്ട. നഴ്സ് ഫിലോമിനയെന്ന വൃദ്ധയുടെ ദയനീയ മരണമാണ് നമ്മുടെ മന:സാക്ഷിയെ കരയിക്കുന്നത്. വാർദ്ധക്യത്തിൽ തുണയാകേണ്ട ഫിലോമിനയുടെ വിരമിക്കൽ ആനുകൂല്യം ഇവിടെ നിക്ഷേപിച്ചത് മടക്കി നൽകാതെ ഈ ബാങ്ക് അവരെ മരണത്തിലേക്ക് പറഞ്ഞുവിട്ടു. കെടുകാര്യസ്ഥതയുടെ പേരിൽ കുപ്രസിദ്ധമാണ് കരുവന്നൂർ സഹകരണ ബാങ്ക്. 300 കോടിയുടെ ക്രമക്കേട് ഇവിടെ നടന്നിട്ടുണ്ട്. ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും ഉൾപ്പടെ 17 പേർ അറസ്റ്റിലുമായി.

സർക്കാർ സംരക്ഷണവലയത്തിലുള്ള സ്ഥാപനമെന്ന വിശ്വാസ്യതയാണ് കരുവന്നൂരിലെ പോലെയുള്ള 164 സഹകരണ സ്ഥാപനങ്ങൾ ചേർന്ന് നശിപ്പിക്കുന്നത്. കെടുകാര്യസ്ഥതയും അഴിമതിയും ക്രമക്കേടുകളുമാണ് ഈ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയത്. നൂറുകണക്കിന് കോടി രൂപ കൈകാര്യം ചെയ്യുന്ന സഹകരണ ബാങ്കുകൾക്ക് സമൂഹത്തോടും സർക്കാരിനോടും വലിയ ഉത്തരവാദിത്വമുണ്ട്. സഹകരണ ബാങ്കുകളെ നിരീക്ഷിക്കാനും ഓഡിറ്റിംഗിനും വിപുലമായ സർക്കാർ സംവിധാനങ്ങൾ ഇവിടെയുണ്ട്.

വലിയ പാരമ്പര്യമുള്ള സഹകരണ പ്രസ്ഥാനങ്ങളുള്ള നാടാണ് നമ്മുടേത്. വാഗ്ഭടാനന്ദൻ തുടക്കം കുറിച്ച ഉൗരാളുങ്കൽ സൊസൈറ്റിയും കേരള ബാങ്കും മികച്ച സഹകരണ ആശുപത്രികളും മിൽമയും റബ്കോയും പോലുള്ള സഹകരണ വ്യവസായ സ്ഥാപനങ്ങളും രാജ്യത്തെ സഹകരണ മേഖലയ്ക്ക് തന്നെ മാതൃകയാണ്. വേറെ ബാങ്കുകൾ ഇല്ലാഞ്ഞിട്ടല്ല സേവനങ്ങൾക്കും നിക്ഷേപങ്ങൾക്കുമായി മലയാളികൾ സഹകരണ ബാങ്കുകളിലേക്ക് എത്തുന്നത്. അത് തങ്ങളുടെ സ്വന്തം സ്ഥാപനമാണെന്ന വിശ്വാസം കൊണ്ട് കൂടിയാണ്. അവിടെയാണ് കുറച്ചു സ്ഥാപനങ്ങളിലെ കൊള്ളക്കാരും അഴിമതിക്കാരും ചേർന്ന് സഹകരണ പ്രസ്ഥാനത്തെ തന്നെ നാണം കെടുത്തുന്നത്. ഈ പ്രശ്നത്തെ ലാഘവബുദ്ധിയോടെ നേരിടാതെ കർക്കശമായ നടപടികൾക്ക് സംസ്ഥാന സർക്കാർ മുതിരണം. സഹകരണ മേഖല പൊതുവേ ഇടതുപക്ഷ സ്വാധീനത്തിലാണ്. അതുകൊണ്ട് തന്നെ ഇടതുസർക്കാരിന് ഇക്കാര്യത്തിൽ വലിയ ഉത്തരവാദിത്വമുണ്ട്. സർക്കാർ ഗ്യാരണ്ടിയെന്നതാണ് സഹകരണബാങ്കുകളുടെ ശക്തി. ആ വിശ്വാസം നഷ്ടപ്പെട്ടാൽ തകരുക ഈ മേഖല തന്നെയാണ്. സാമ്പത്തിക പ്രതിസന്ധിയിലായ സഹ. ബാങ്കുകളെയും അവയുടെ ബാദ്ധ്യതകളെയും ഏറ്റെടുക്കാൻ സംസ്ഥാനസർക്കാർ തയ്യാറാകണം. പാവങ്ങൾ സ്വരുക്കൂട്ടിയ സമ്പത്താണ് ഈ സഹകരണ സ്ഥാപനങ്ങൾ കൈകാര്യം ചെയ്യുന്ന തുകയിൽ അധികവും. ആ പരിഗണന ഓരോ പൈസയ്ക്കും വേണം. പണം തട്ടിച്ചവരിൽ നിന്നും വീഴ്ചകൾ വരുത്തിയവരിൽ നിന്നും എത്രയും വേഗം നഷ്ടം വീണ്ടെടുക്കണം. കോടികൾ വെട്ടിക്കുന്നവരിൽ പലരും ശിക്ഷ ഏറ്റുവാങ്ങി കൊള്ളമുതൽ കൊണ്ട് സകല സുഖസൗകര്യങ്ങളും അനുഭവിച്ച് രാജകീയമായി ജീവിക്കുന്നതും നാം കാണുന്നുണ്ട്. ഒട്ടേറെപേർ തിരികെ സർവീസിലും കയറുന്നുണ്ട്. വലിയ തട്ടിപ്പ് നടത്തിയാലും വലിയ ശിക്ഷയൊന്നും കിട്ടാനില്ലെന്ന ആത്മവിശ്വാസം ഇക്കൂട്ടർക്ക് ഉൗർജവുമാകുന്നു. സാമ്പത്തിക സ്ഥാപനങ്ങളിലെ തട്ടിപ്പുകാരെ അതീവ ഗൗരവത്തോടെ കടുത്ത ശിക്ഷയോടെ വിചാരണയ്ക്ക് അതിവേഗം വിധേയമാക്കുന്ന തരത്തിൽ നിയമങ്ങളിലും ചട്ടങ്ങളിലും ആവശ്യമായ പരിഷ്കാരങ്ങൾ വരുത്താനും പുതിയ നിയമനിർമ്മാണം നടത്താനും സർക്കാർ തയ്യാറാകണം. തട്ടിപ്പുകാരുടെ സ്വത്തുവകകൾ കണ്ടുകെട്ടാനും കാരാഗൃഹങ്ങളിലേക്ക് പറഞ്ഞുവിടാനുമാകണം. മാതൃകാപരമായ നടപടികൾ കൊണ്ടാണ് ഈ പ്രതിസന്ധി പരിഹരിക്കേണ്ടത്. ജനങ്ങളുടെ പണം വെട്ടിച്ചെടുത്ത് സ്വസ്ഥമായി ജീവിക്കാമെന്ന് ആരും വിചാരിക്കരുത്. അത് ഉറപ്പുവരുത്തേണ്ടത് സർക്കാരാണ്. എത്രയും വേഗം ആ കർത്തവ്യം സർക്കാർ നിർവഹിക്കണം. ഇത്തരം വെട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകളും ആവിഷ്കരിക്കണം. സഹകരണപ്രസ്ഥാനങ്ങളുടെ സാരഥികൾക്കും ജീവനക്കാർക്കും പ്രത്യേക പരിശീലനം നൽകണം.

ജനങ്ങളുടേത് കൂടിയാണ് സഹകരണ പ്രസ്ഥാനം. അവിടെ ഭരണാധികാരികളാകുന്നവർ പണം കാണുമ്പോൾ കണ്ണുമഞ്ഞളിക്കുന്നവരാകരുത്. സഹകരണ പ്രസ്ഥാനങ്ങളിലെ ഭരണ സമിതിയിലേക്ക് മത്സരിക്കുന്നവരുടെ യോഗ്യതക്കുറവുകളും ക്രിമിനൽ വാസനകളുമാണ് ഈ പ്രശ്നങ്ങളുടെയെല്ലാം മൂലകാരണം. നൂറുകണക്കിന് കോടി രൂപയുടെ നിക്ഷേപങ്ങളും സാമ്പത്തിക ഇടപാടുകളും നടക്കുന്ന ഇത്തരം സ്ഥാപനങ്ങൾ ഭരിക്കാൻ അതിന് തക്ക വിദ്യാഭ്യാസവും കാര്യശേഷിയുള്ളവരും തന്നെ വേണം. വിദ്യാഭ്യാസം, അനുഭവസമ്പത്ത് എന്നിവ യോഗ്യതയാക്കിയാൽ പോലും കുഴപ്പമില്ല. ഭരണസമിതിയിലേക്ക് ആളെ തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം രാഷ്ട്രീയ കക്ഷികളും പരിഗണിക്കണം.

എങ്കിലേ നമ്മുടെ അഭിമാനമായി മാറേണ്ട സഹകരണ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത നിലനിറുത്താനാകൂ. അതിന് ഒട്ടും അമാന്തം അരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YOGANADHAM EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.