മുംബയ് : കാത്തിരിപ്പിന്റെ 20 വർഷങ്ങൾ. പെറ്റമ്മ ലോകത്തിന്റെ ഏതെങ്കിലും കോണിൽ ജീവനോടെ ഉണ്ടോ എന്ന് പോലും അറിയാതെ കൊഴിഞ്ഞുപോയ നാളുകൾക്ക് ശേഷം മാതാവിനെ കണ്ടെത്താനായതിന്റെ സന്തോഷത്തിലാണ് മുംബയിലെ ഒരു കുടുംബം.
20 വർഷം മുമ്പാണ് യാസ്മിൻ ഷേഖിന്റെ മാതാവായ ഹനീദ ബാനു ദുബായിലെ വീട്ടിൽ പാചകക്കാരിയായി പോയത്. പിന്നീട് അവരെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായില്ല. ദുബായിൽ ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് കബളിപ്പിച്ച് ഏജന്റ് പാകിസ്ഥാനിലേക്ക് കടത്തുകയായിരുന്നു. ആദ്യം മാാതാവിന്റെ സുഖവിവരങ്ങൾ ചോദിച്ചപ്പോൾ മാതാവ് സുഖമായി ഇരിക്കുന്നുവെന്നും മക്കളോട് സംസാരിക്കാൻ താത്പര്യമില്ലെന്നുമാണ് ഏജന്റ് പറഞ്ഞത്.
പാകിസ്ഥാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സമൂഹമാദ്ധ്യമം വഴിയാണ് മാതാവ് യാസ്മിൻ ഷേഖ് കണ്ടെത്തിയത്. വീഡിയോയിൽ ഹനീദ ബാനു ഭർത്താവിന്റെയും സഹോദരങ്ങളുടെയും മറ്റും വീടും താമസസ്ഥലവും പറഞ്ഞതോടെയാണ് തിരിച്ചറിഞ്ഞത് . മാതാവ് തിരികെയെത്തില്ലെന്ന് പരാതി നൽകാനുള്ള തെളിവുകൾ ഒന്നും ഇല്ലാതിരുന്നതിനാൽ പൊലീസിലും പരാതി നൽകിയില്ല വൈകിയാണെങ്കിലും മാതാവിനെ കണ്ടെത്താനായതിൽ യാസ്മിന് സന്തോഷമാണ്. ഈ വീഡിയോ വന്നില്ലായിരുന്നെങ്കിൽ മാതാവ് എവിടെയാണെന്ന് ഇപ്പോഴും കണ്ടുപിടിക്കാൻ ആവില്ലായിരുന്നെന്നും അവർ പറഞ്ഞു. ഹനീദയെ എത്രയും വേഗം നാട്ടിൽ തിരിച്ചെത്തിക്കാൻ ഇരു രാജ്യങ്ങളിലെയും സർക്കാരിനോട് ആവശ്യപ്പെടുകയാണ് കുടുംബം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |