ന്യൂഡൽഹി: മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളി. മാദ്ധ്യമ പ്രവർത്തകൻ എന്ന നിലയിലാണ് ഹത്രാസിൽ പോയതെന്ന കാപ്പന്റെ വാദം നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അലഹബാദ് ഹൈക്കോടതി ലഖ്നൗ ബെഞ്ചിലെ ജസ്റ്റിസ് കൃഷൻ പഹൽ ഹർജി തള്ളിയത്.
മറ്റ് പ്രതികൾക്കൊപ്പം എന്തിനാണ് ഹത്രാസിൽ പോയതെന്ന് കാപ്പൻ തെളിയിക്കണമെന്നും കോടതി പറഞ്ഞു. പോപ്പുലർ ഫ്രണ്ടിന്റെ ഭാഗമായ കാപ്പൻ പൗരത്വ സമരത്തിന്റെ മറവിൽ ഉത്തർപ്രദേശിൽ വർഗീയത പടർത്താനുള്ള നീക്കത്തിലായിരുന്നു എന്നാണ് കുറ്റപത്രത്തിലെ ആരോപണം. 2022 ഒക്ടോബർ അഞ്ചിനാണ് സിദ്ധിഖ് കാപ്പൻ ഉൾപ്പെടെയുള്ളവരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. ഹത്രാസിൽ സമാധാനം തകർക്കാൻ ശ്രമിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കാപ്പനെതിരെ ചുമത്തിയ വകുപ്പുകൾ മഥുര കോടതി റദ്ദാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |