ആദ്യ ജാഗ്രതാ നിർദ്ദേശം നൽകി
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ നീരൊഴുക്ക് അതിശക്തമായതിനാൽ ഇന്ന് രാവിലെ 10ന് ഡാം തുറന്നേക്കുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചു.ജലനിരപ്പ് 136 അടി പിന്നിട്ടതോടെ ഷട്ടർ തുറക്കുന്നതിനുള്ള ആദ്യഘട്ട മുന്നറിയിപ്പ് നൽകി.നിലവിലെ റൂൾലെവൽ അനുസരിച്ച് 137.5 അടിയെത്തുമ്പോൾ അണക്കെട്ട് തുറക്കണം.സെക്കൻഡിൽ 9016 ഘനയടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.സെക്കൻഡിൽ 1912 ഘനയടി ജലമാണ് തമിഴ്‌നാട് വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്നത്.142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി.ഇന്നലെ വൃഷ്ടിപ്രദേശമായ തേക്കടിയിൽ 39.6 മില്ലി മീറ്ററും പെരിയാറിൽ 39.2 മില്ലിമീറ്ററും മഴ പെയ്തു.ഡാമിന്റെ തീരപ്രദേശത്തുളളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ഇടുക്കിയിലും ജലനിരപ്പുയരുന്നു
ഇടുക്കി അണക്കെട്ടിൽ ഒറ്റ ദിവസം കൊണ്ട് മൂന്നടിയോളമാണ് ജലനിരപ്പ് ഉയർന്നത്.2378.8 അടിയാണ് നിലവിലെ ജലനിരപ്പ്.ആകെ സംഭരണശേഷിയുടെ 72 ശതമാനമാണിത്.2403 അടിയാണ് പരമാവധി സംഭരണശേഷി.നിലവിൽ ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.രണ്ടരയടി കൂടി ഉയർന്ന് 2381.53 അടിയെത്തിയാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കും.2382.53 അടിയെത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് ഷട്ടറുകൾ തുറക്കാനുളള നടപടികൾ ആരംഭിക്കും.വൃഷ്ടിപ്രദേശത്ത് ഇന്നലെ 68.4 മില്ലി മീറ്റർ മഴയാണ് പെയ്തത്.മുല്ലപ്പെരിയാർ ഡാം തുറന്നാൽ വെള്ളം ഇടുക്കി അണക്കെട്ടിലേക്കാണെത്തുന്നത്.സ്ഥിതിഗതികൾ വിലയിരുത്താൻ ഇടുക്കി ഡാമിൽ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്.ഫോൺ: 9496011994.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |