തിരുവനന്തപുരം: സർവകലാശാലകളുടെ വൈസ് ചാൻസലർ നിയമനത്തിൽ പുതിയ ഓർഡിനൻസ് കൊണ്ടുവരാനുള്ള ശ്രമങ്ങൾക്കിടെ സർക്കാരിനെ വെട്ടിലാക്കി ചാൻസലർ കൂടിയായ ഗവർണറുടെ നീക്കം. കേരള വി.സി നിയമനത്തിനായി ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. സർവകലാശാല നോമിനിയെ ഒഴിച്ചിട്ടാണ് സെർച്ച് കമ്മിറ്റി രൂപീകരിച്ചത്. .സർക്കാരിന് താത്പര്യമുള്ള വ്യക്‌തിയെ വി.സിയാക്കാനായി സെർച്ച് കമ്മിറ്റിയിൽ ഗവർണറുടെ അധികാരം കവരാനുള്ള ഓർഡിൻസ് ഇറക്കാൻ സർക്കാർ ശ്രമിക്കുന്നതിനിടെയാണ് സ്വന്തം നോമിനിയെ വച്ച് രാജ്ഭവന്റെ നീക്കം.
സെർച്ച് കമ്മിറ്റിയിൽ ഗവർണറുടെ നോമിനി കോഴിക്കോട് ഐ.ഐ.എം ഡയറക്ടർ ഡോ. ദേബാശിഷ് ചാറ്റർജിയാണ്. യു.ജി.സി നോമിനി കർണാടകയിലെ കേന്ദ്ര സർവകലാശാല വി.സി പ്രൊ ബട്ടു സത്യനാരായണയാണ് .സർവകലാശാല നോമിനിയായി ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി.കെ. രാമചന്ദ്രനെ നേരത്തെ തീരുമാനിച്ചെങ്കിലും അദ്ദേഹം സ്വയം ഒഴിവായതായി ഗവർണറെ സർവകലാശാല അറിയിക്കുകയായിരുന്നു. ഓർഡിനൻസ് ഇറങ്ങും വരെ കാത്തിരിക്കാനായിരുന്നു സർക്കാരിന്‍റെയും സർവകലാശാലയുടേയും നീക്കം. അതിനിടെയാണ് ഗവർണറുടെ പുതിയ ഉത്തരവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |