കൊച്ചി: കൊവിഡ് കാലത്ത് സി.എഫ്.എൽ.ടി.സികളിൽനിന്ന് കൊച്ചി കോർപ്പറേഷന്റെ പള്ളുരുത്തി അഗതി മന്ദിരത്തിലെത്തിച്ച രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ നാട്ടിലേക്ക് തിരിച്ചയയ്ക്കും. ആരോഗ്യപ്രശ്‌നങ്ങളില്ലാത്തവരും തൊഴിലെടുത്ത് ജീവിച്ചിരുന്നവരുമാണിവർ. നാട്ടിലേയ്ക്ക് മടങ്ങുന്ന ഇവരുടെ ആവശ്യം പരിഗണിച്ച് തിരിച്ചയയ്ക്കാൻ ക്ഷേമകാര്യ സ്ഥിരം സമിതി കോർപ്പറേഷൻ കൗൺസിലിനോട് ശുപാർശ ചെയ്തു. ഇക്കാര്യം ശനിയാഴ്ച ചേരുന്ന കൗൺസിൽ യോഗം പരിഗണിക്കും.
നിലവിൽ 140 അന്തേവാസികളാണ് പള്ളുരുത്തി അഗതിമന്ദിരത്തിലുള്ളത്. ഇതിൽ 18 പേർ അന്യസംസ്ഥാനക്കാരാണ്. ഇവരിലധികവും ജാർഖണ്ഡ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ളവരാണ്. പീപ്പിൾസ് കൗൺസിൽ ഫോർ സോഷ്യൽ ജസ്റ്റിസിന്റെ (പി.സി.എസ്.ജെ) സഹകരണത്തോടെയാകും കോർപ്പറേഷൻ ഇവരെ നാട്ടിലേക്ക് അയക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |