ബർമിംഗ്ഹാം: കോമൺവൽത്ത് ഗെയിംസിൽ ഗുസ്തിവേദിയിൽ മിന്നിത്തിളങ്ങി ഇന്ത്യൻ താരങ്ങൾ. പുരുഷൻമാരുടെ ഫ്രീസ്റ്റൈൽ 65 കിലോ വിഭാഗത്തിൽ നിലവിലെ ചാമ്പ്യൻ ബജ്രംഗ് പൂനിയ, വനിതകളുടെ 62 കിലോയിൽ സാക്ഷി മാലിക്ക് എന്നിവരാണ് ഇന്ത്യൻ അക്കൗണ്ടിൽ സ്വർണം എത്തിച്ചത്. ദീപക്ക് പൂനിയയും ഫൈനലിലെത്തിയിട്ടുണ്ട്. ബജ്രംഗ് ഫൈനലിൽ കാനഡയുടെ ലച്ച്ലാം മസൈലിനെ 9-2ന് കീഴടക്കിയാണ് വീണ്ടും പൊന്നണിഞ്ഞത്. സാക്ഷി ഫൈനലിൽ കാനഡയുടെ ഗോഡിനസ് ഗോൺസാലസിനെ വീഴ്ത്തിയാണ് സ്വർണം സ്വന്തമക്കിയത്. 0-4ന് പിന്നിൽ നിന്ന ശേഷമാണ് തകർപ്പൻ തിരിച്ചുവരവ് നടത്തി സാക്ഷി സ്വർണം നേടിയത്.
വനിതകളുടെ 57 കിലോഗ്രാമിൽ അൻഷു മാലിക്ക് വെള്ളി നേടി. ഫൈനലിൽ നൈജീരിയൻ താരം ഒഡുനായോ അഡേകുഒറേയേയോട് തോറ്രതോടെയാണ് അൻഷുവിന്റെ സ്വർണ മോഹം വെള്ളിയിൽ ഒതുങ്ങിയത്. മോഹിത് ഗ്രീവാൾ, ദിവ്യ കക്രൻ എന്നിവർ വെങ്കല മെഡൽ മത്സരത്തിന് യോഗ്യത നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |