മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അനു ജോസഫ്. സോഷ്യൽ മീഡിയയിലും നടി സജീവമാണ്. കൗമുദി ടി വിയിലെ ഡേ വിത്ത് എ സ്റ്റാറിൽ അതിഥിയായെത്തിയിരിക്കുകയാണ് താരമിപ്പോൾ. പരിപാടിയിലൂടെ തന്റെ പുതിയ വീടിന്റെയും പണ്ട് നടന്ന അപകടത്തെക്കുറിച്ചുമൊക്കെ വെളിപ്പെടുത്തിയിരിക്കുകയാണ് അനു ജോസഫ്.
'കുറച്ച് ഉള്ളിലേക്കുള്ള സ്ഥലം നോക്കിയാണ് വാങ്ങിയത്. എനിക്ക് ഭയങ്കര ബഹളം ഇഷ്ടമല്ല. പ്രൈവസിയാണ് പ്രധാനം. പിന്നെ ക്യാഷ്. ശാസ്തമംഗലത്തുനിന്ന് ആറ് കിലോമീറ്ററേയുള്ളൂ. പോയി വരാനും സുഖമാണ്. ഗ്ലാസ് ഹൗസ് അല്ലേ. ഒറ്റ ബെഡ് റൂമേയുള്ളൂ, ഔട്ട് ഹൗസ് പോലെ ചെയ്യുന്നുണ്ട്.
താമസിക്കാൻ മാത്രമല്ല, ഷൂട്ടിംഗിനും എല്ലാം കൂടെയാണ്. അതാണ് ഇത്ര ഹൈറ്റിൽ വീട് വച്ചത്. ഒരു ഡ്രോൺ ഇറക്കിയാൽപ്പോലും തട്ടാൻ പാടില്ല. കൂടുതലും വെസ്റ്റൈൺ സ്റ്റൈലിലാണ് ചെയ്തത്. പിന്നെയുള്ളത് അവിടത്തെ ക്ലൈമറ്റാണ്. എത്ര ചൂടുള്ള സമയത്തും അസാദ്ധ്യ തണുപ്പാണ്. ഞാൻ തന്നെ അന്തംവിട്ടുപോയിട്ടുണ്ട്, ഈ തിരുവനന്തപുരത്ത് ഇത്ര തണുപ്പുണ്ടോയെന്ന്.'- അനു പറഞ്ഞു.
പണ്ട് അപകടം സംഭവിച്ചതിനെക്കുറിച്ചും നടി മനസുതുറന്നു. 'സ്വിഫ്റ്റാണ് ആദ്യമായി വാങ്ങിയ വണ്ടി. ആ വണ്ടി ആറ് മാസത്തിനുള്ളിൽ മറിച്ചിട്ടു. ഉറങ്ങിപ്പോയതാണ്. ഒരു കല്യാണം കഴിഞ്ഞ് തിരിച്ചുവന്നതാണ്. വീട് എത്തുന്നതിന് കുറച്ച് മുൻപ്, പുലർച്ചെ ഒരു രണ്ടരമണിക്കായിരുന്നു അപകടം. വണ്ടി ഒരു റബ്ബർ തടിയിൽ തടഞ്ഞ് നിൽക്കുകയാണ്. താഴെ ഒരു കുഴിയാണ്. അതിന്റെയടുത്ത് വലിയൊരു പുഴയാണ്. നാട്ടുകാരൊക്കെ വന്ന് രക്ഷപ്പെടുത്തി. ആ റബ്ബർ തടിയാണ് ദൈവത്തിന്റെ രൂപത്തിൽ വന്നത്. അമ്മയുടെയും അച്ഛന്റെയും കൈയൊക്കെ ഒടിഞ്ഞു. അതുകൊണ്ട് ഞാൻ പഠിച്ച പാഠമാണ് രാത്രിയിൽ യാത്ര പാടില്ല എന്നത്.'- നടി വെളിപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |