ബർമിംഗ്ഹാം: വനിതാ ക്രിക്കറ്റിൽ ആവേശം അവസാന ഓവർ വരെ നീണ്ടു നിന്ന സെമിയിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ 4 റൺസിന് കീഴടക്കി ഇന്ത്യ ഫൈനലിൽ കടന്ന് മെഡലുറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടി. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് നേടാനെ കഴിഞ്ഞുള്ളൂ. അവസാന ഓവറിൽ ഇംഗ്ലണ്ടിന് ജയിക്കാൻ 14 റൺസാണ് വേണ്ടിയിരുന്നത്.
Brilliant stuff from the Indian Girls. Maza aa gaya. Sneh Rana and Deepti Sharma were brilliant in the last few overs and a spectacular win to beat England in the semifinals. Will be rooting for our girls in the finals tomorrow @BCCIWomen #IndvEng pic.twitter.com/XsjI78XF1u
— Virender Sehwag (@virendersehwag) August 6, 2022
സ്നേഹ് റാണ എറിഞ്ഞ ആ ഓവറിൽ 10 റൺസ് നേടാനേ ഇംഗ്ലണ്ടിനായുള്ളൂ. ഇന്ത്യയ്ക്കായി സ്നേഹ് രണ്ടും ദീപ്തി ഒരു വിക്കറ്റും വീഴ്ത്തി. ക്യാപ്ടൻ നാറ്റ് സ്കൈവറാണ് (41) ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ.
നേരത്തേ അർദ്ധ സെഞ്ച്വറി നേടിയ സ്മൃതി മന്ഥന ( 32 പന്തിൽ 61), 31 പന്തിൽ 44 റൺസ് നേടി പുറത്താകാതെ നിന്ന ജമൈമ റോഡ്രിഗസ്, ദീപ്തി ശർമ്മ (22) എന്നിവരാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. നാളെയാണ് ഫൈനൽ.
Vice-Captain @mandhana_smriti obliging the fans with some selfies 🤳😎 pic.twitter.com/SFOjQn0Yw8
— BCCI Women (@BCCIWomen) August 6, 2022
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |