ന്യൂഡൽഹി: കോൺഗ്രസ് അടക്കം 13ൽ അധികം പാർട്ടികളുടെ പിന്തുണയുണ്ടായിരുന്ന പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത സ്ഥാനാർത്ഥിയായിരുന്ന മാർഗരറ്റ് ആൽവയ്‌ക്ക് ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ 200 തികയ്‌ക്കാൻ കഴിയാതിരുന്നത് നിരാശയായി. പ്രതീക്ഷിച്ച ചിലർ വോട്ട് ചെയ്യാതിരിക്കുകയോ, ചിലത് അസാധു ആവുകയോ ചെയ്തത് തിരിച്ചടിയായെന്ന് കരുതുന്നു. 34 വോട്ടുകളുള്ള തൃണമൂൽ വിട്ടു നിന്നതും വോട്ടുകുറയാൻ കാരണമായി.
മാർഗരറ്റ് ആൽവയ്‌ക്ക് ലഭിച്ചതെന്ന് കരുതുന്ന വോട്ടുകൾ:
കോൺഗ്രസ് (84), സി.പി.എം (8), സി.പി.ഐ (4), ആർ.എസ്.പി (1), ആംആദ്‌മി പാർട്ടി (10), എൻ.സി.പി (9), ടി.ആർ.എസ് (16), ഡി.എം.കെ (34), ആർ.ജെ.ഡി (6), സമാജ്‌വാദി പാർട്ടി (6), മുസ്ളിം ലീഗ് (4), ആർ.എസ്.പി (1), കേരള കോൺഗ്രസ് (2), ആർ.എൽ.ഡി (1), ജെ.എം.എം (3), എം.ഡി.എം.കെ (1), നാഷണൽ കോൺഫറൻസ് (3).
അതേസമയം, ധൻകറിന് എൻ.ഡി.എയുടെ 392 വോട്ടുകളും പ്രതിപക്ഷത്തു നിന്ന് വൈ.എസ്.ആർ കോൺഗ്രസ്, ടി.ഡി.പി, ബി.എസ്.പി, അണ്ണാ ഡി.എം.കെ, ശിവസേന തുടങ്ങിയ പാർട്ടികളുടെ വോട്ടുകളും ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |