തിരുവനന്തപുരം:കേരളത്തിലെ സാമൂഹ്യപരിഷ്കർത്താക്കളിലെ ഇതിഹാസ നായകനാണ് വിദ്യാധിരാജ ചട്ടമ്പിസ്വാമികളെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു. ഇന്നലെ വൈകിട്ട് കണ്ണമ്മൂലയിലെ വിദ്യാധിരാജ ചട്ടമ്പിസ്വാമി ജന്മസ്ഥാന മണ്ഡപവും പഠന ഗവേഷണ കേന്ദ്രവും സന്ദർശിച്ചശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഫ്യൂഡലിസത്തിനും സവർണ മേധാവിത്തത്തിനുമെതിരെ പോരാടിയ വിപ്ളവകാരിയാണ് അദ്ദേഹം. കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന് അദ്ദേഹം രൂപം കൊടുത്തു.ഇന്നത്തെ കേരളം സൃഷ്ടിക്കുന്നതിൽ അദ്ദേഹത്തിന് പ്രധാന പങ്കുണ്ട്.അദ്ദേഹത്തിന്റെ സന്ദേശങ്ങൾ ജനങ്ങളിലേയ്ക്ക് എത്തിക്കാൻ ചട്ടമ്പിസ്വാമി പഠന ഗവേഷണ കേന്ദ്രം ഉപകരിക്കും.കേരളത്തിന്റെ നവോഥാന നായകരിൽ ത്യാഗപൂർവ്വം പോരാടിയ ധീരനാണ് ചട്ടമ്പിസ്വാമികളെന്നും ഇ.പി ജയരാജൻ പറഞ്ഞു.
ചട്ടമ്പി സ്വാമികളുടെ ക്ഷേത്രം സന്ദർശിച്ചശേഷം പ്രസാദവും കഴിച്ചു.ഒരു മണിക്കൂർ അവിടെ ചെലവഴിച്ചു.
എൻ.എസ്.എസ് തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.സംഗീത് കുമാറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
യൂണിയൻ സെക്രട്ടറി വിജു.വി നായർ,യൂണിയൻ വൈസ് പ്രസിഡന്റ് എം.വിനോദ്കുമാർ,കൺവീനർ കെ.ആർ വിജയകുമാർ,പരമേശ്വരനാഥ് കെ.പി,രവീന്ദ്രൻ നായർ,വിജയകുമാരൻ നായർ,കാർത്തികേയൻ നായർ, പ്രതിനിധി സഭാ അംഗം പ്രസാദ്,ശാസ്തമംഗലം മോഹനൻ,കൗൺസിലർ ശരണ്യ,മുൻ വഞ്ചിയൂർ കൗൺസിലർ വഞ്ചിയൂർ.പി.ബാബു തുടങ്ങിയവരും സന്നിഹിതരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |