ഇടുക്കി: മൂന്നാർ വട്ടവടയിലെ പുതുക്കുടി ഡിവിഷനിൽ വീണ്ടും ഉരുൾപൊട്ടി. കഴിഞ്ഞ ദിവസം ഉരുൾപൊട്ടിയ അതേസ്ഥലത്ത് തന്നെയാണ് വീണ്ടും ദുരന്തമുണ്ടായത്. ഉരുൾപൊട്ടലിനെത്തുടർന്ന് ഒരു വീട് ഭാഗികമായി മണ്ണിനടിയിലായി. ആളപായമില്ല.
മൂന്നാറിന് സമീപം കുണ്ടള എസ്റ്റേറ്റ് പുതുക്കുടി ഡിവിഷനിലാണ് കഴിഞ്ഞ ദിവസം ഉരുൾപൊട്ടലുണ്ടായത്. സംഭവത്തിൽ രണ്ട് കടകളും ഒരു ക്ഷേത്രവും മണ്ണിനടിയിലായിരുന്നു. ഇതിന് പിന്നാലെ 175 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. തുടർന്ന് പുതുക്കുടിയിൽ ദുരിതാശ്വാസ ക്യാമ്പ് തുറക്കുകയും ചെയ്തു. 141 കുടുംബങ്ങൾ താമസിക്കുന്ന എസ്റ്റേറ്റ് ലയങ്ങൾക്ക് സമീപമാണ് ഉരുൾപൊട്ടലുണ്ടായത്. ഇവരിൽ കുറച്ച് പേരെ ദുരിതാശ്വാസ ക്യാമ്പിലേക്കും ബാക്കിയുള്ളവരെ ബന്ധുവീടുകളിലേക്കും മാറ്റിപ്പാർപ്പിച്ചു. ദേവികുളം എം എൽ എ എ രാജയുടെ നേതൃത്വത്തിലായിരുന്നു ആളുകളെ മാറ്റിപ്പാർപ്പിച്ചത്.
ഉരുൾപൊട്ടലിൽ മൂന്നാർ- വട്ടവട ദേശീയപാതയിൽ പുതുക്കുടിയിലെ റോഡ് തകർന്നിരുന്നു. വട്ടവട ഒറ്റപ്പെട്ട നിലയിലായി. പെട്ടിമുടി ദുരന്തത്തിന് രണ്ടുവർഷം തികയുന്ന സമയത്താണ് മൂന്നാറിൽ മറ്റൊരു ഉരുൾപൊട്ടലുണ്ടായിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |