ഗോകുൽ സുരേഷും ധ്യാൻ ശ്രീനിവാസനും ഒന്നിച്ചെത്തിയ സിനിമയാണ് സായാഹ്ന വാർത്തകൾ. പ്രസ് മീറ്റിൽ സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകരിപ്പോൾ. സിനിമ റിലീസ് ചെയ്യാൻ താമസിച്ചത് ചെറിയ ബുദ്ധിമുട്ടുകളുണ്ടാക്കിയെങ്കിലും ചിത്രത്തിലെ റെലവൻസിന് തട്ടുപാടുകളൊന്നുമുണ്ടായില്ലെന്ന് ഗോകുൽ പറഞ്ഞു.
'ഞങ്ങളുടെ വലിയ സിനിമയാണ് സായാഹ്ന വാർത്തകൾ. ധ്യാൻ ചേട്ടൻ എന്റെ ഗുരുസ്ഥാനത്താണ്. ഞാൻ ആ രീതിയിലാണ് ധ്യാൻ ചേട്ടനുമായി ഇടപെടാറ്. എനിക്കൊരുപാട് പോസിറ്റിവിറ്റി കിട്ടുന്നത് ധ്യാൻ ചേട്ടനിൽ നിന്നാണ്.'- ഗോകുൽ സുരേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഗോകുലിന്റെ ഗുരു പരാമർശത്തിന് ധ്യാൻ മറുപടി നൽകുകയും ചെയ്തു. '2015ലാണ് ഗോകുലിനെ ഒരു ലൊക്കേഷനിൽവച്ച് കണ്ടു. അന്ന് ഞാൻ മോട്ടിവേറ്റ് ചെയ്തുവിട്ടതാ. ഇന്ന് വലിയ നിലയിലെത്തി. ഗ്യാപ് ഇടാതെ സിനിമകൾ ചെയ്യണമെന്ന് ഞാൻ ഇടയ്ക്കിടയ്ക്ക് പറയാറുണ്ട്. പാപ്പനിൽ ഗോകുൽ ചെറിയ വേഷത്തിലെത്തിയ പോലെ ഈ ചിത്രത്തിൽ ഞാൻ ചെറിയ വേഷത്തിലെത്തുന്നു.'- നടൻ വ്യക്തമാക്കി.
ഇനി ഒറ്റയ്ക്കുള്ള അഭിമുഖങ്ങൾ നൽകില്ലെന്ന് പറഞ്ഞതിന്റെ കാരണവും ധ്യാൻ തുറന്നുപറഞ്ഞു. 'ഉടലിന്റെ പ്രമോഷന് വന്നപ്പോൾ ഇന്ദ്രൻസേട്ടനുമില്ല, ദുർഗയുമില്ല. അന്ന് ഞാൻ ഒറ്റപ്പെട്ടുപോയി. പത്തിരുപത് അഭിമുഖങ്ങൾ കൊടുക്കേണ്ടി വന്നു. സ്വാഭാവികമായിട്ടും നമ്മുടെ പേഴ്സണൽ കാര്യങ്ങൾ അറിയാൻ ആളുകൾക്ക് താത്പര്യമുണ്ടാകും. എന്റെ കൈയിലെ കഥകളെല്ലാം തീർന്നു. അതുകൊണ്ടാണ് ഒറ്റയ്ക്കുള്ള ഇന്റർവ്യൂ വേണ്ടെന്ന് വയ്ക്കുന്നത്.
ഉടലിൽ കിസ് ചെയ്ത എനിക്ക് അവാർഡ് കിട്ടിയില്ല. രണ്ട് സൈഡ് ഉണ്ടെങ്കിലല്ലേ കിസ് ചെയ്യാൻ പറ്റൂ. ഒരാൾക്കേ അവാർഡ് കൊടുത്തുള്ളൂ. ചിലപ്പോൾ അവൾ കൂടുതൽ ഇൻവോൾവ് ആയതുകൊണ്ടാകാം. അവളുടെയും ഇന്ദ്രൻസേട്ടന്റെയും സിനിമയാണ്. അവൾ ഗംഭീരമായി അഭിനയിച്ചതുകൊണ്ടാണ് അവാർഡ് കിട്ടിയത്.' ധ്യാൻ ശ്രീനിവാസൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |