പണം സമ്പാദിക്കണമെന്ന യാതൊരു മോഹവും രാമാനുജന് ഉണ്ടായിരുന്നില്ല. എന്തെങ്കിലും സൗജന്യമായി സ്വീകരിക്കുന്നതും രാമാനുജന് ഇഷ്ടമുള്ള കാര്യമായിരുന്നില്ല. രാമാനുജന്റെ ഉറ്റ സുഹൃത്തായിരുന്നകെ.എസ്. ശ്രീനിവാസനുമായി 1912 ഫിബ്രുവരിമാസം നടന്ന ഒരു സംഭാഷണം താഴെ കൊടുക്കുന്നു.
കെ.എസ്. ശ്രീനിവാസൻ സാഡോ എന്ന പേരിലാണ് അറിയപ്പെട്ടിരിക്കുന്നത്.
സാഡോ: രാമാനുജാ നീ ഒരു ജീനിയസ് ആണെന്ന് എല്ലാരും പറയുന്നുവല്ലോ.
രാമാനുജൻ: എന്ത് ഞാൻ ജീനിയസ്സോ... എന്റെ മുട്ടൊന്ന് നോക്കൂ അതുപറയും എന്റെ കഥ.
സാഡോ: എന്താണിങ്ങനെ രാമാൻജി, മുട്ട് കരുവാളിച്ച് പരുപരുത്തിരിക്കുന്നത്.
രാമാനുജൻ: എന്നെ ഒരു ജീനിയസ്സാക്കാൻ എന്റെ കൈമുട്ട് കറുത്ത് തഴമ്പിച്ചിരിക്കുകയാണ്. പകലും രാത്രിയും ഞാൻ സ്ലേറ്റിലാണ് കണക്ക് ചെയ്യുന്നത്. സ്ലേറ്റ് തുടയ്ക്കാൻ തുണി അന്വേഷിക്കുന്നത് സമയം പാഴാക്കലല്ലേ? സ്ലേറ്റിൽ എഴുതിയത് കൈമുട്ടുപയോഗിച്ചാണ്, ഞാൻ തൂത്തുകളയാറുള്ളത്.
സാഡോ: അപ്പോൾ നീ ഒരു അത്യദ്ധ്വാനി തന്നെ അല്ലേ? ഇത്രയധികം ക്രിയ ചെയ്യേണ്ടിവരുമ്പോൾ സ്ലേറ്റിന് പകരം കടലാസ് ഉപയോഗിച്ചുകൂടെ?
രാമാനുജൻ: ഭക്ഷണം കഴിക്കാൻ തന്നെ കാശില്ലാത്തപ്പോൾ കടലാസ് വാങ്ങാൻ എവിടുന്ന് പണം? എനിക്ക് മാസത്തിൽ നാല് റീം കടലാസ് വേണ്ടിവരും.
സാഡോ: ഭക്ഷണം കഴിക്കാൻ നീയെന്തുചെയ്യും? നിനക്ക് ജോലിയൊന്നുമില്ലേ?
രാമാനുജൻ: നമ്മുടെ പ്രൊഫസർ ശേഷു അയ്യർ, നെല്ലൂരിലെ കളക്റ്ററായ ദിവാൻ ബഹദൂർ ആർ. രാമചന്ദ്രറാവുവിന് എന്നെ പരിചയപ്പെടുത്തിക്കൊടുത്തു. ഉദാരശീലനായ അദ്ദേഹം മാസംതോറും എനിക്ക് പണം അയച്ചുതരുന്നുണ്ട്.
സാഡോ: പിന്നെ നിനക്കെന്താണ് വിഷമം?
രാമാനുജൻ: എത്രകാലം ഞാൻ മറ്റുള്ളവരെ ആശ്രയിച്ചു കഴിയും? സൗജന്യമായി എന്തെങ്കിലും സ്വീകരിക്കുന്നതിൽ എനിക്ക് ഒരു അപമാനം തോന്നുന്നു. അതുകൊണ്ട് കഴിഞ്ഞമാസം മുതൽ ഞാൻ ആതുക സ്വീകരിക്കുന്നില്ല.
സാൻഡോ: എന്തൊരു സാഹസമാണ് നീ കാണിച്ചത് ? അപ്പോൾ എന്തു ചെയ്യാനാണ് ഉദ്ദേശ്യം?
രാമാനുജൻ: മദ്രാസ് പോർട്ട് ട്രസ്റ്റ് ഓഫീസിൽ ഒരു ക്ലാർക്കായി എനിക്ക് നിയമനം കിട്ടിയിട്ടുണ്ട്. മൂന്നു ദിവസമേ ആയിട്ടുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |