SignIn
Kerala Kaumudi Online
Friday, 19 April 2024 3.56 PM IST

കൗതുകം പകർന്ന് ചെപ്പും പന്തും

ball-
മജീഷ്യൻ പ്രൊഫ. കുറ്റിയാടി നാണു അവതരിപ്പിച്ച 'ചെപ്പും പന്തും '

തൃശൂർ: തൃശൂർ പൂരത്തോട് അനുബന്ധിച്ച് പൂരപ്രേമി സംഘം നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിന്റെയും പൂരപ്രേമി സംഘം അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡിന്റെയും വിതരണച്ചടങ്ങിൽ നടന്ന പാരമ്പര്യ രീതിയിലുള്ള ജാലവിദ്യ 'ചെപ്പും പന്തും ' കൗതുകമായി. പ്രശസ്ത മജീഷ്യൻ പ്രൊഫ. കുറ്റിയാടി നാണുവാണ് അവതരിപ്പിച്ചത്. പ്രശസ്ത ജാലവിദ്യക്കാരനായിരുന്ന വാഴക്കുന്നം നമ്പൂതിരിയുടെ ശിഷ്യനാണ് കുറ്റിയാടി നാണു. പെരിങ്ങര രാമൻ നമ്പൂതിരി കുറ്റിയാടി നാണുവിനെ പരിചയപ്പെടുത്തി.

അവാർഡ് വിതരണം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. പൂരപ്രേമി സംഘം പ്രസിഡന്റ് ബൈജു താഴേക്കാട്ട് അദ്ധ്യക്ഷനായി. ടി.വി. ചന്ദ്രമോഹൻ മുഖ്യപ്രഭാഷണം നടത്തി. മനീഷ് ചേമഞ്ചേരി, ശ്രീകാന്ത് മേനോൻ, വസുദ വാസുദേവൻ എന്നിവർ ഫോട്ടോഗ്രാഫി ഏറ്റുവാങ്ങി. കൗൺസിലർമാരായ പൂർണിമ സുരേഷ്, എൻ. പ്രസാദ് , പൂരം പ്രദർശന കമ്മിറ്റി പ്രസിഡന്റ് വിജയരാഘവൻ, തിരുവമ്പാടി ദേവസ്വം ജോയിന്റ് സെക്രട്ടറി എം. രവികുമാർ, പൂരപ്രേമി സംഘം ഭാരവാഹികളായ അനിൽകുമാർ മോച്ചാട്ടിൽ, നന്ദൻ വാകയിൽ, വിനോദ് കണ്ടെം കാവിൽ, പി.വി. അരുൺ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.