ചെന്നൈ : അന്താരാഷ്ട്ര ചെസ് ഫെഡറേഷന്റെ (ഫിഡെ)പുതിയ ഡെപ്യൂട്ടി പ്രസിഡന്റായി ഇന്ത്യൻ ഇതിഹാസതാരം വിശ്വനാഥൻ ആനന്ദ് തിരഞ്ഞെടുക്കപ്പെട്ടു. ചെസ് ഒളിമ്പ്യാഡിനോട് അനുബന്ധിച്ച് ചെന്നൈയിൽ നടന്ന ഫിഡെ സംഘടനാതിരഞ്ഞെടുപ്പിലാണ് ആനന്ദ് വിജയം നേടിയത്. അഞ്ച് തവണ ലോക ചാമ്പ്യൻ പട്ടം നേടിയിട്ടുള്ള ഗ്രാൻഡ്മാസ്റ്ററാണ് ആനന്ദ്. ചെസ് ഒളിമ്പ്യാഡ് ചെന്നൈയിൽ സംഘടിപ്പിക്കുന്നതിന് ചുക്കാൻ പിടിച്ചത് ആനന്ദാണ്.
ഫിഡെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരെഞ്ഞെടുപ്പിൽ റഷ്യക്കാരനായ നിലവിലെ പ്രസിഡന്റ് അർക്കാഡി വോർക്കോവിച്ച് അമേരിക്കയിൽ താമസിക്കുന്ന ഉക്രെയ്ൻകാരനായ ആന്ദ്രി ബേരിഷ്പോളെറ്റിനെ തോൽപ്പിച്ചു. വോർക്കോവിച്ചിന് 167 വോട്ടും ആന്ദ്രിക്ക് 16 വോട്ടും ലഭിച്ചു.വോർക്കോവിച്ചിന്റെ പാനലിലാണ് ആനന്ദ് മത്സരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |