SignIn
Kerala Kaumudi Online
Thursday, 25 April 2024 4.47 PM IST

വീട്ടിൽ എപ്പോഴും കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം നൽകി, കൃത്യം നടത്തിയ ശേഷം സുഹൃത്തുക്കളോട് പറഞ്ഞത് ദേഷ്യം വന്നപ്പോൾ തല്ലിയെന്ന്; കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്ക്?

manorama

തിരുവനന്തപുരം: കേശവദാസ പുരത്തെ വയോധികയുടെ കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കെന്ന് സംശയം. കേശവദാസപുരം രക്ഷാപുരി റോഡ്, മീനംകുന്നിൽ വീട്ടിൽ ദിനരാജിന്റെ ഭാര്യ മനോരമ (68)യാണ് കൊല്ലപ്പെട്ടത്. അന്യ സംസ്ഥാന തൊഴിലാളികൾ കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാത്രിയിൽ മനോരമയുടെ വീടിന് സമീപത്തുനിന്ന് ഫോൺ വിളിക്കുന്നത് ചില നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

കൂടാതെ കൃത്യം നടത്തിയ ശേഷം മനോരമയുടെ വീടിന്റെ ആറടിയോളം ഉയരമുള്ള മതിൽ ചാടിക്കടന്നാണ്, പ്രതി തൊട്ടടുത്ത വീട്ടിലെ കിണറ്റിൽ മൃതദേഹം തള്ളിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇത്രയും ഉയരമുള്ള മതിൽ കടന്ന് യുവാവിന് ഒറ്റയ്ക്ക് മൃതദേഹം കൊണ്ടുപോകാൻ കഴിയുമോ എന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. പ്രതിയെന്ന് സംശയിക്കുന്ന ബംഗാൾ സ്വദേശിയായ ആദം അലിക്കായി തെരച്ചിൽ തുടരുകയാണ്.

അടുത്ത വീട്ടിലെ ജോലിക്കായി മാസങ്ങൾക്ക് മുമ്പാണ് ആദം അലിയും സംഘവും എത്തിയത്. മനോരമയുടെ വീട്ടിൽ നിന്നായിരുന്നു ഇവർ സ്ഥിരമായി വെള്ളമെടുത്തിരുന്നത്. എപ്പോഴും വീട്ടിൽ കയറി ചെല്ലാനുള്ള സ്വാതന്ത്ര്യവും ഇവർക്ക് ഉണ്ടായിരുന്നു. കൃത്യം നടത്തിയ ശേഷം ദേഷ്യം വന്ന് ആ സ്ത്രീയെ തല്ലിയെന്നും ഇനി താനിവിടെ നിൽക്കില്ലെന്നും ആദം സുഹൃത്തുക്കളെ വിളിച്ചുപറഞ്ഞിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, PUBG, ADAM ALI, MANORAMA, POLICE, MURDER CASE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.