കോട്ടയം. അടയ്ക്കാ കർഷകർക്ക് സുവർണ്ണകാലം. പഴുത്ത അടയ്ക്ക ഒരെണ്ണത്തിന് 10 രൂപ. കൊട്ടടയ്ക്കക്ക് കിലോയ്ക്ക് 360 രൂപയും ലഭിക്കുന്നുണ്ട്. ഒരു വർഷത്തിന് മുകളിലായി അടയ്ക്കക്ക് വില തീരെ താഴ്ന്നുപോകാതെ നിൽക്കുന്ന സ്ഥിതിയാണ്. കടുത്തുരുത്തി, ഏറ്റുമാനൂർ, പാലാ തുടങ്ങിയ പ്രദേശങ്ങളിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ കമുക് കൃഷിയുള്ളത്. മംഗലാപുരമാണ് അടയ്ക്കയുടെ പ്രധാന മാർക്കറ്റ്. മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള അടയ്ക്കയുടെ ഇറക്കുമതി കുറഞ്ഞതാണ് വില ഉയരാൻ കാരണമായതായി പറയുന്നത്. വിദേശരാജ്യങ്ങളിൽ പൊതുവെയും അടയ്ക്ക ഉത്പാദനം കുറഞ്ഞിട്ടുണ്ട്. അടയ്ക്ക വില ഉയർന്നതോടെ വലിയതോതിൽ ആളുകൾ കൃഷിയിലേക്ക് തിരിയുന്നുണ്ട്. ഇതോടെ കമുകിൻ തൈകൾക്കും വില ഉയർന്നു. കമുകിൻ തൈയ്ക്ക് ഇപ്പോൾ 15 രൂപയ്ക്ക് മുകളിലാണ് വില. ഇടവിളയായിട്ടാണ് ജില്ലയിൽ കമുക് കൃഷി ചെയ്യുന്നത്. എന്നാൽ, ഇപ്പോൾ അത് മാറി കമുകിനെ പ്രധാനവിളയായി കണ്ട് കൃഷി ചെയ്യുന്ന രീതിയിലേക്ക് എത്തി. മലയോര മേഖലകളായ കാഞ്ഞിരപ്പള്ളി, മണിമല തുടങ്ങിയ പ്രദേശങ്ങളിൽ റബർ തോട്ടം വെട്ടിയ സ്ഥലങ്ങളിൽ ആളുകൾ കമുക് നട്ടിട്ടുണ്ട്. സൈഗോൾ, കാസർഗോഡൻ തുടങ്ങിയവയാണ് പ്രധാന കമുകിൻ തൈകൾ. ജില്ലയിൽ ഇന്റർ മംഗള ഇനത്തിലുള്ളതും മൂന്നുവർഷത്തിനുള്ളിൽ കായ്ഫലം തരുന്ന കുള്ളൻ കമുകൾക്കും ആവശ്യക്കാരേറി.
പഴുക്ക ഒരെണ്ണം 10 രൂപ.
കൊട്ടടയ്ക്ക കിലോ 360 രൂപ.
കമുകിൻ തൈയ്ക്ക് 15 രൂപ.
കർഷകൻ വിജയപ്പൻ പറയുന്നു.
അടയ്ക്ക കൃഷി കുറഞ്ഞപ്പോൾ വില കൂടി. പല കാരണങ്ങൾകൊണ്ടും ഉദ്പാദനവും കുറവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |