കീവ്: യുക്രെയിനിന്റെ ഒരു തുണ്ട് ഭൂമി പോലും റഷ്യയ്ക്ക് വിട്ടുകൊടുക്കില്ലെന്ന് ആവർത്തിച്ച് പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി. യുക്രെയിനിൽ പിടിച്ചെടുത്ത പ്രദേശങ്ങളിൽ ജനഹിത പരിശോധന നടത്തി, അവ റഷ്യയോട് കൂട്ടിച്ചേർക്കാനുള്ള നീക്കവുമായി മുന്നോട്ട് പോവുകയാണെങ്കിൽ ചർച്ചകളിൽ നിന്ന് പിന്മാറുമെന്നും സെലൻസ്കി പറഞ്ഞു. റഷ്യയും സഖ്യകക്ഷികളും യുക്രെയിനിലെ ഡോൺബാസ് മേഖലയിലും തെക്കൻ മേഖലകളിലും നിരവധി പ്രദേശങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ഈ മേഖലകളിൽ ജനഹിത പരിശോധന നടത്തി ഒപ്പംചേർക്കാനുള്ള റഷ്യൻ നീക്കം അംഗീകരിക്കില്ലെന്നും റഷ്യയുമായി ചർച്ചയ്ക്കില്ലെന്നും സെലൻസ്കി പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിഡിയോയിൽ യുക്രെയിന്റെ ഒരു പ്രദേശവും റഷ്യയ്ക്ക് വിട്ടുകൊടുക്കില്ലെന്ന് സെലൻസ്കി വ്യക്തമാക്കി. അധിനിവേശക്കാർ കപട ജനഹിതപരിശോധനയുമായി മുന്നോട്ട് പോകുകയാണെങ്കിൽ ചർച്ചകളുടെ സാധ്യത കൂടിയാണ് അടക്കുന്നതെന്ന് സെലൻസ്കി പറഞ്ഞു. റഷ്യയുടെ യുക്രെയിൻ അധിനിവേശത്തിന് ശേഷം ഇരുരാജ്യങ്ങളും നിരവധി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ, കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |