ചെന്നൈ: ചെസ് ഒളിമ്പ്യാഡ് അവസാനത്തോട് അടുക്കുമ്പോൾ ഇന്നലെ നടന്ന പത്താം റൗണ്ട് മത്സരത്തിൽ ഇന്ത്യഎ ഇറാനെ കീഴടക്കി. 2.5-1.5നാണ് ഇന്ത്യഎയുടെ വിജയം. മലയാളി താരം എസ്.എൽ നാരായണൻ ദനേശ്വർ ബരദിയയെ കീഴടക്കി. അതേസമയം ഇന്ത്യ ബി ടീം ഒന്നാം സ്ഥാനത്തുള്ള ഉസ്ബക്കിസ്ഥാനുമായി 2-2ന് സമനിലയിൽ പിരിഞ്ഞു.
തോൽവി അറിയാതെ മുന്നേറുകയായിരുന്ന ഗുകേഷിനെ ഉസ്ബക്ക് താരം അബ്ദുസറ്ററോവ് തോൽപ്പിച്ചു. മലയാളി താരം നിഹാൽ സരിൻ യാക്കൂബൊയേവുമായി സമനിലയിൽ പിരിഞ്ഞു.
ഇന്ത്യ സി ടീം സ്ലാെവാക്യയുമായി സമനിലയിലായി. ഇന്ത്യ ബി മൂന്നാമതും ഇന്ത്യ എ നാലാമതുമാണ്.
വനിതകളിൽ ഇന്ത്യ എ ടീം 3.5-.5ന് കസഖിസ്ഥാനെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്തി. ബി ടീം 3-1ന് നെതർലാൻഡ്സിനേയും സി ടീം ഇതേ സ്കോറിന് സ്വീഡനേയും തോൽപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |