SignIn
Kerala Kaumudi Online
Saturday, 20 April 2024 3.56 AM IST

അവസാനം കിട്ടിയില്ലെന്ന് പറയരുത്! അച്ചടിച്ച 30 ലക്ഷം ഓണം ബമ്പറിൽ 18 ലക്ഷവും വിറ്റു, രാജ്യത്തെ ഏറ്റവും വലിയ ബമ്പർ ചൂടപ്പം പോലെ വിൽക്കാൻ കാരണമുണ്ട്

onam-bumber-

പാലക്കാട്: ജില്ലയിൽ ഇതുവരെ തിരുവോണം ബമ്പർ 2022ന്റെ രണ്ട് ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ജില്ല പാലക്കാടാണ്. ജില്ലാ ഓഫീസിൽ 1,20,000 ടിക്കറ്റുകളും ചിറ്റൂർ, പട്ടാമ്പി സബ് ഓഫീസുകളിൽ 80,000 ടിക്കറ്റുകളുമുൾപ്പെടെയാണ് രണ്ട് ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചത്. ജൂലായ് 18 മുതലാണ് ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്. ജില്ലയിൽ ആകെ എട്ട് ലക്ഷം ടിക്കറ്റുകൾ വിറ്റഴിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 30 ലക്ഷം ഓണം ബമ്പർ ടിക്കറ്റുകളാണ് സംസ്ഥാനത്ത് വിൽപ്പനയ്‌ക്കെത്തിയത്. ഇതിൽ 20 ദിവസങ്ങളിലായി 18 ലക്ഷം ടിക്കറ്റുകൾ ഇതിനോടകം സംസ്ഥാനത്തൊട്ടാകെ വിറ്റഴിഞ്ഞു.

സെപ്തംബർ 18നാണ് ബംബർ നറുക്കെടുപ്പ്. അഞ്ച് കോടിയാണ് രണ്ടാംസമ്മാനം. ഒരു കോടി വീതം പത്ത് പേർക്ക് മൂന്നാം സമ്മാനമായി ലഭിക്കും. ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് രണ്ടര കോടി രൂപ കമ്മീഷനായി ലഭിക്കുമെന്നും ലോട്ടറി വകുപ്പ് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് ഈ വർഷത്തെ ഓണം ബമ്പർ ലോട്ടറിയിൽ ഏറ്റവും ഉയർന്ന സമ്മാന തുകയായ 25 കോടിയാക്കി ഉയർത്തിയാണ് വിപണിയിലെത്തിയത്.

126 കോടിയുടെ സമ്മാനം

126 കോടിയുടെ സമ്മാനമാണ് ഓണക്കാലത്ത് നൽകുന്നത്. രാജ്യത്ത് തന്നെ ഒറ്റ ടിക്കറ്റിൽ ഇത്രയും ഉയർന്ന തുക ഒന്നാം സമ്മാനമായി നൽകുന്നത് ആദ്യമായാണ്. മുൻവർഷം 12 കോടി രൂപയാണ് തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനമായി നൽകിയത്. കഴിഞ്ഞ വർഷം വരെ 300 രൂപയായിരുന്നു ടിക്കറ്റ് വില. സമ്മാന തുക ഉയർന്നതിനൊപ്പം ഇത്തവണ ടിക്കറ്റ് വില 500 രൂപയാക്കി വർദ്ധിപ്പിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FINANCE, BUMBER, LOTTERY, ONAM BUMBER, KERALA LOTTERY, KERALA LOTTERY RESULT, ONAM BUMPER
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.