ചണ്ഡീഗഡ്: തിരഞ്ഞെടുപ്പ് ജയിക്കാൻ ആം ആദ്‌മി പാർട്ടിയുടെ വിജയ പാത പിന്തുടരാൻ കോൺഗ്രസ് തയാറെടുക്കുന്നു. ഹിമാചൽ പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ വീട്ടിലും സൗജന്യ വൈദ്യുതി വാഗ്‌ദ്ധാനം ചെയ്‌തിരിക്കുകയാണ് കോൺഗ്രസ്. അധികാരത്തിൽ വന്നാൽ 18 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രതിമാസം 1,500 രൂപ ധനസഹായം നൽകുമെന്നും പാർട്ടി പ്രഖ്യാപിച്ചു. ചണ്ഡീഗഡ് മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ഭൂപേഷ് ഭാഗലാണ് പ്രഖ്യാപനം നടത്തിയത്.
അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്‌മി പഞ്ചാബിൽ ഉജ്ജ്വല വിജയം നേടിയതോടെ ഓഫറുകൾ നൽകി തിരഞ്ഞെടുപ്പ് ജയിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് ചൂടുപിടിച്ചത്. ഡല്‍ഹിയില്‍ നടപ്പിലാക്കിയ സൗജന്യ വൈദ്യുതിക്കും വെള്ളത്തിനും പുറമെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ വന്‍ മുന്നേറ്റവും സംസ്ഥാനത്ത് ഇവർ വാഗ്‌ദ്ധാനം ചെയ്‌തിരുന്നു.
ഈ വർഷാവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ അഞ്ച് വർഷത്തിനുള്ളിൽ എല്ലാവർക്കും ജോലി നൽകുമെന്നാണ് ആം ആദ്‌മിയുടെ വാഗ്‌ദ്ധാനം. ജോലി ലഭിക്കുന്നത് വരെ തൊഴിലില്ലാത്തവർക്ക് അലവൻസും നൽകും.
അതേസമയം, പാർട്ടികൾ ഓഫറുകൾ നൽകുന്നതിനെതിരെ കടുത്ത വിമർശനവുമായി ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം വാഗ്‌ദ്ധാനങ്ങൾ വികസനത്തിന് തടസമാകുമെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാവിയിലെ വളര്‍ച്ചയ്ക്ക് മാത്രമേ ഉപകരിക്കൂവെന്നും ജാർഖണ്ഡിലെ ഒരു റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇതിനെതിരെ ആം ആദ്‌മി രംഗത്തെത്തിയിട്ടുണ്ട്. ഒരു സംസ്ഥാനത്തിനെ സാമ്പത്തിക തകർച്ചയിലേക്ക് നയിക്കുന്നത് അഴിമതിയാണെന്നും സൗജന്യങ്ങളല്ലെന്നും കെജ്‌രിവാൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |