പാട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവച്ചു. ഗവർണർ പഗു ചൗഹാന് നിതീഷ് രാജി സമർപ്പിച്ചു. ജെ.ഡി.യുവിലെ എല്ലാ എം.പിമാരുടെയും എം.എൽ.എമാരുടെയും കൂട്ടായ അനുമതിയോടെയാണ് എൻ ഡി എ വിടാൻ തീരുമാനിച്ചതെന്ന് നിതീഷ് കുമാർ പ്രതികരിച്ചു. എൻ.ഡി.എ സംഖ്യം വിട്ട് പുറത്തുവന്ന നിതീഷിന് ആർ ജെ ഡിയും കോൺഗ്രസും ഇടതുപാർട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
വൈകുന്നേരം 4 മണിക്കാണ് രാജി തീരുമാനം അറിയിക്കുന്നതിനായി ഗവർണറെ കാണാൻ നിതീഷ് രാജ്‌ഭവനിൽ എത്തിയത്. പ്രതിപക്ഷ നേതാവ് തേജസ്വി യാദവിനൊപ്പമാണ് നിതീഷ് എത്തിയത്. അടുത്ത 48 മണിക്കൂറിനുള്ളിൽ പുതിയ സർക്കാർ അധികാരത്തിൽ വരുമെന്നാണ് സൂചന. നിതീഷ് തന്നെയായിരിക്കും മുഖ്യമന്ത്രി. തേജസ്വി യാദവിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ചേക്കും. 16 എംഎൽഎമാരുള്ള ഇടതുപാർട്ടികളും സഖ്യത്തിന്റെ ഭാഗമാണ്. മന്ത്രിമാരെ നിതീഷ് കുമാറും സ്പീക്കറെ തേജസ്വിയും തീരുമാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |