കോഴിക്കോട്: വടകര പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണ് മരിച്ച കേസിൽ പ്രതികളായ വടകര മുൻ എസ്.ഐ എം നിജീഷ്, സി.പി.ഒ പ്രജീഷ് എന്നിവർ ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു.
സസ്പെൻഷനിലായ ഇവർ ഒളിവിലാണ്. കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷണ സംഘം രണ്ടു പേരെയും പ്രതികളാക്കി കേസെടുത്തത് . ഇതിനിടെ, സജീവന്റെ മരണത്തിൽ പ്രതികളായ പൊലീസുകാർക്കുള്ള പങ്ക് വ്യക്തമാക്കി സർക്കാരിന് അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു. സജീവന്റെ ദേഹത്തെ പരിക്കുകൾ പൊലീസ് മർദ്ദനം കാരണമാണെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ മൊഴി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |