ജോഹന്നാസ്ബർഗ്: ക്രിക്കറ്റിലെ ഏറ്റവും മികച്ച അമ്പയർമാരിൽ ഒരാളായി അറിയപ്പെടുന്ന റൂഡി കോർട്സൺ ദക്ഷിണാഫ്രിക്കയിലെ സ്റ്റിൽബായിലുണ്ടായ കാറപകടത്തിൽ മരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു. കേപ്ടൗണിൽ സുഹൃത്തുക്കൾക്കൊപ്പം ഗോൾഫ് കളിക്കാൻ രണ്ട് ദിവസം മുൻപ് പോയ കോർട്സൺ ഇന്നലെ നെൽസൺ മണ്ടേല ബേയിലുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്ക് മടങ്ങി വരും വഴിയാണ് അപകടമുണ്ടായത്.
ക്രിക്കറ്റിനോടുള്ള അഭിനിവേശം മൂലം ദക്ഷിണാഫ്രിക്കൻ റയിൽവേയിലുണ്ടായിരുന്ന ജോലി ഉപേക്ഷിച്ചാണ് കോർട്സൺ അമ്പയറിംഗ് മേഖലയിലേക്ക് കടന്നുവന്നത്. 1981ൽ തുടങ്ങിയ അമ്പയറിംഗ് കരിയർ 2010ൽ ലോഡ്സിൽ നടന്ന ഓസ്ട്രേലിയ - പാകിസ്ഥാൻ മത്സരത്തോടെയാണ് കോർട്സൺ അവസാനിപ്പിച്ചത്. 331 അന്താരാഷ്ട്ര മത്സരങ്ങൾ അദ്ദേഹം നിയന്ത്രിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |