SignIn
Kerala Kaumudi Online
Thursday, 25 April 2024 9.04 AM IST

എവിടെ ജാഗ്രതാസമിതികൾ: സ്കൂൾമുറ്റത്തെത്തി ലഹരിവല

drug

കണ്ണൂർ: വിദ്യാർത്ഥിനിയെ സഹപാഠി ലൈംഗീകമായി പീഡിപ്പിച്ചുവെന്ന പരാതി സൂചിപ്പിക്കുന്നത് സ്കൂൾ മുറ്റത്തോളമെത്തി നിൽക്കുന്ന ലഹരിവലയിലേക്ക്. സമാനരീതിയിൽപതിനെന്നോളം പെൺകുട്ടികൾ കെണിയിൽപെട്ടിട്ടുണ്ടെന്ന് പീഡനത്തിനിരയായ പെൺകുട്ടി തന്നെ വ്യക്തമാക്കിയിരുന്നു. ഈ പെൺകുട്ടിക്ക് ഇതിനകം ഭീഷണി ലഭിച്ചിട്ടുണ്ടെന്ന പിതാവിന്റെ വെളിപ്പെടുത്തലും ലഹരിമാഫിയയുടെ ശക്തിയിലേക്കുള്ള സൂചനയാണ്.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അസിസ്റ്റൻഡ് പൊലീസ് കമ്മീഷണർ കണ്ണൂരിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്‌കൂൾ കുട്ടികളിൽ ലഹരിയെത്തിക്കുന്നതിന് പ്രത്യേകസംഘം പ്രവർത്തിക്കുന്നുണ്ടെന്ന പരാതി ഗൗരവത്തിലെടുത്തിട്ടുണ്ടെന്നും കമ്മിഷണർ പറഞ്ഞു. എക്‌സൈസ്, സ്റ്റുഡന്റ് പൊലീസ് കാഡറ്റ്, ജാഗ്രതാ സമിതി, എൻ. എസ്. എസ് എന്നിവയുമായി ചേർന്നു ശക്തമായ ബോധവത്കരണം നടത്തേണ്ടതുണ്ടെന്നും കമ്മിഷണർ വ്യക്തമാക്കി.

സ്‌കൂൾ വിട്ടുകുട്ടികൾ അനാവശ്യമായി കറങ്ങിനടക്കുന്നതും പുറമേയുള്ളവരുമായി സൗഹൃദം സ്ഥാപിക്കുന്നതും മറ്റിടങ്ങളിൽ പോകുന്നതും ഒഴിവാക്കണം.

വിദ്യാലയങ്ങളിൽ അദ്ധ്യാപകരും രക്ഷിതാക്കളും പൊലീസും എക്‌സൈസും പഞ്ചായത്ത് അധികൃതരും ചേർന്നുള്ള ജാഗ്രതാസമിതികൾ രൂപീകരിക്കപ്പെട്ടിരുന്നുവെങ്കിലും പലയിടത്തും നിർജീവമാണ്.


പൊലീസ് പറയുന്നു- കേൾക്കു...
കുട്ടികളിൽ മാതാപിതാക്കൾ കൂടുതൽ ജാഗ്രത കാണിക്കണം

വിദ്യാലയ അധികൃതർക്കും കൂടുതൽ ഉത്തരവാദിത്തം

എത്തിയില്ലെങ്കിൽ രക്ഷിതാക്കളോട് ക്ലാസ് ടീച്ചർ തിരക്കണം

വീട്ടിൽ ബാഗും ഇൻസ്ട്രുമെന്റ്സ് ബോക്സും പുസ്തകങ്ങളും പതിവായി പരിശോധിക്കണം

പഠനത്തിൽ നിർബന്ധിക്കുന്നതിൽ മാത്രം ശ്രദ്ധ ഒതുക്കരുത്

കുട്ടികളുടെ സന്തോഷങ്ങളിൽ രക്ഷിതാക്കൾ പങ്കുചേരണം.

ഇൻസ്റ്റഗ്രാം,​ ഫേസ് ബുക്ക് ഒഴിവാക്കിയുള്ള ഫോൺ മാത്രം

വിദ്യാർത്ഥികളുടെ വാട്സ് ഗ്രൂപ്പുകളെ നിരീക്ഷിക്കണം.


വീഴ്ത്താൻ സിന്തറ്റിക്

ഉപയോഗിച്ചാൽ ആർക്കും തിരിച്ചറിയാൻ കഴിയില്ലെന്നതാണ് എൽ. എസ്. ഡി സ്റ്റാംപ് അടക്കമുള്ള സിന്തറ്റിക്ക് മയക്കുമരുന്നുകളുടെ പ്രത്യേകത. അതുകൊണ്ടുതന്നെ വിദ്യാർത്ഥികളെ തന്നെ ഇതിന്റെ കാരിയർമാരാക്കുന്നതാണ് സംഘത്തിന്റെ ശൈലി.അടുത്തുകൂടി പഠനത്തിലോ മറ്റോ എന്തെങ്കിലും ടെൻഷൻ അകറ്റാൻ ഉപയോഗിക്കേണ്ട സാധനം തങ്ങളുടെ പക്കലുണ്ടെന്ന് പറഞ്ഞ് പ്രലോഭിപ്പിക്കും. വലയിലായ കുട്ടിയെ വച്ച് സുഹൃത്തുക്കളെയും വലയിലാക്കും.

ആദ്യം സൗജന്യമായാണ് കുട്ടികൾക്ക് സിന്തറ്റിക്ക് മയക്കുമരുന്ന് നൽകുന്നത്. അടിമയാകുന്നതോടെ വിറ്റഴിക്കാൻ നിന്നാൽ വെറുതെ തരാമെന്നു പറയും.സീക്രട്ട്ഏജന്റുമാരാക്കി മാറ്റികഴിഞ്ഞാൽ ലൈംഗീകചൂഷണത്തിന് വരെ നിർബന്ധിക്കപ്പെടുന്ന അവസ്ഥയിലേക്ക് മാറുകയായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.