ആര്യനാട്:ജനവാസ മേഖലയായ കൊക്കോട്ടേല-ഈഞ്ചപ്പുരി മൈലമൂട് ഭാഗത്തെ അനധികൃത ഖനന നീക്കത്തിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധമിരമ്പി.സ്ത്രീകളും കുട്ടുകളും അടക്കം നൂറുകണക്കിന് ആളുകൾ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ആര്യനാട് പാലം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ജാഥ ആര്യനാട് ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമാപിച്ചു.ഗ്രാമ പഞ്ചായത്തംഗങ്ങളായ ഈഞ്ചപ്പുരി രാജേന്ദ്രൻ,ശ്രീരാഗ്,സംരസമിതി നേതാക്കളായ സുരേഷ് കുമാർ,രജി എന്നിവർ നേതൃത്വം നൽകി.ഗ്രാമഞ്ചായത്ത് ഓഫീസിന് മുന്നിലെ ധർണ്ണ വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.
സി.പി.ഐ സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി വിജയകുമാർ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പുളിമൂട് രാജീവൻ,ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.എസ്.സജി,ആർ.എസ്.പി ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇറവൂർ ഷാജീവ്,സി.പി.എം ലോക്കൽ കമ്മിറ്റിയംഗം പ്രഭാകരൻ,ഗ്രാമ പഞ്ചായത്തംഗങ്ങളായ ഈഞ്ചപ്പുരി രാജേന്ദ്രൻ,ശ്രീരാഗ്,ശ്രീജ,സമരസമിതി നേതാക്കളായ സുരേഷ് കുമാർ,രജി,കണിയംവിളാകം സുകുമാരൻ എന്നിവർ സംസാരിച്ചു.പാറ ഖനനത്തിനെതിരെ പ്രദേശവാസികൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹനന് നിവേദനം നൽകി.ഗ്രാമ പഞ്ചായത്ത് ജനകീയപക്ഷത്ത് നിൽക്കുമെന്ന് സമര സമിതി നേതാക്കൾക്ക് ഉറപ്പ് നൽകി.
ആര്യനാട് പഞ്ചായത്തിലെ ജനവാസ മേഖലയായ കൊക്കോട്ടേല മൈലമൂട് പ്രദേശത്താണ് പാറ സ്ഥിതിചെയ്യുന്നത്. 17 വർഷങ്ങൾക്ക് മുൻപേ ഈ പാറ സ്വകാര്യ വ്യക്തി പാട്ടത്തിനെടുത്ത് പൊട്ടിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും ജനകീയ പ്രക്ഷോഭം കാരണം പാറപൊട്ടിക്കൽ നടന്നില്ല. തുടർന്ന് മനുഷ്യാവകാശ കമ്മിഷൻ ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി ജനവാസമേഖലയിൽ പാറ പൊട്ടിക്കാൻ പാടില്ലെന്ന് നിർദ്ദേശം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |